ആക്രമണം അ‍ഴിച്ചു വിട്ട് വീണ്ടും ആര്‍എസ്എസ്; തലശ്ശേരിയില്‍ സിപിഐഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

തലശ്ശേരി പെരിങ്കളത്ത് സി പി ഐ എം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്.
ആർ എസ് എസ്സുകാരണ് ആക്രമണം നടത്തിയത്.സി പി ഐ എം പ്രവർത്തകൻ ലിനേഷിന്റെ വീടിന് നേരെ നടന്ന ബോംബേറിൽ ലിനേഷിന്റെ അമ്മ ഉഷക്കും രണ്ടു മക്കൾക്കും പരിക്കേറ്റു.

വ്യാഴാഴ്ച അർദ്ധ രാത്രിയാണ് ആർ എസ് എസ് സംഘം തലശ്ശേരി കുട്ടിമാക്കൂൽ പെരിങ്കളത്ത് ഭീതി വിതച്ച് അഴിഞ്ഞടിയത്.സി പി ഐ എം പ്രവർത്തകൻ ലിനേഷിന്റെ വീടിന് നേരെ നടന്ന ബോംബാക്രമണത്തിൽ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.

വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ലിനേഷിന്റെ അമ്മ ഉഷ മകൾ ഒൻപതു വയസ്സുകാരി അനാമിക മകൻ ഏഴു വയസ്സുകാരൻ അലേഷ് എന്നിവർക്ക് പരിക്കേറ്റു.

ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏകപക്ഷീയമായ അക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇല്ലത്ത്താഴെ,മണോളിക്കാവ് ഭാഗങ്ങളിൽ ആർ എസ് എസ് അഴിച്ചു വിടുന്നത്.ആർ എസ് എസ് നേതാവ് വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തുന്നതെന്ന് സി പി ഐ എം ആരോപിച്ചു.

പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർ എസ് എസ്സിന്റെ ആസൂത്രിത ശ്രമങ്ങൾക്ക് എതിരെ പ്രതിഷേധിക്കണമെന്നും സി പി ഐ എം ആഹ്വാനം ചെയ്തു.ഭീതി പരത്തി ആർ എസ് എസ് നടത്തുന്ന ബോംബേറ് ഉൾപ്പെടെയുള്ള ആക്രമണങ്ങളിൽ പ്രദേശവാസികൾക്ക് ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here