“കാവ്യാമാധവന്‍റെ പ്രൊഫെെല്‍” ചിത്രം കണ്ട് നേപ്പാളില്‍ നിന്നും എത്തിയ കാമുകനു സംഭവിച്ചത്

ഫേസ്ബുക്ക് പ്രണയിനിയെ കാണാന്‍ മതിയായ രേഖകളില്ലാതെ ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശി രണ്ട് മാസമായി പൊലീസ് സ്റ്റേഷനില്‍. നടി കാവ്യാമാധവന്‍റെ പടം പ്രൊഫൈല്‍ പിക് ആക്കിയാണ് സ്ത്രീയുടെ പ്രണയ നാടകം.

മതിയാ രേഖകളില്ലാത്തതിന്‍റെ പേരില്‍ രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അുനുഭവിച്ച ജുഹൈദുല്‍ ഖാന്‍ നാട്ടിലേക്ക് പോകാനുള്ള രേഖകള്‍ കാത്തിരിക്കുകയാണ്. തപാല്‍ സമരത്തെ തുടര്‍ന്ന് എംബസിയില്‍ നിന്ന് ആദ്യമയച്ച രേഖകള്‍ കാണാതായതോടെ എംബസി വീണ്ടും യാത്രാ രേഖകള്‍ അയച്ചു.

ബംഗ്ലാദേശിലെ മധുരീപൂര്‍ ജില്ലയിലെ പെയിന്‍റിംഗ് തൊ‍ഴിലാളിയായ ജുഹൈദുല്‍ഖാന്‍ വയനാട് മേപ്പാടി സ്വദേശിയായ യുവതിയെ പരിചയപ്പെടുന്നത് ഫെയിസ് ബുക്ക് വ‍ഴി.

കാവ്യ.യുടെ പടം കണ്ട് തന്‍റെ കാമുകി അതാണെന്ന് തെറ്റിധരിച്ചാണ് രണ്ട് വര്‍ഷം മുന്നെ ഇയാല്‍ വയനാട്ടിലെ യുവതിയുടെ വീട്ടിലെത്തിയത്. വീട്ടിലേക്കുള്ള വ‍ഴി സ്രീ തന്നെ പറഞ്ഞു കൊടുത്തു. എന്നാല്‍ തന്‍റെ കാമുകിയെ കണ്ടപ്പോ‍ഴാണ് പറ്റിക്കപ്പെട്ടെന്ന് ജുഹൈദുള്‍ഖാന്‍ തിരിച്ചറിഞ്ഞത്.

മുങ്ങാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി. പ്രശ്നം വഷളായതോടെ കാമുകിയും കാലുവാരി. ജുഹൈദുള്‍ഖാനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുകയും മേപ്പാടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

കാമുകിയെ കാണാനുളള ആവേശത്തില്‍ എത്തിയ യുവാവിന്‍റെ പക്കല്‍ ആവശ്യത്തിന് രേഖകളില്ലാത്തതിനാല്‍ രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വന്നു. രണ്ട് മാസം മുന്നെയാണ് ജയില്‍ മോചിതനായത്.

മേപ്പാടി പൊലീസ് ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് ജുഹൈദുള്‍ഖാനെ തിരിച്ചയക്കാന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍ തപാല്‍ സമരം വീണ്ടും ഇയാള്‍ക്ക് വില്ലനായി, ആ‍ഴ്ചകള്‍ നീണ്ട് നിന്ന തപാല്‍ സമരത്തില്‍ എംബസിയില്‍ നിന്നയച്ച യാത്രാ രേഖള്‍ കാണാതായി.

മേപ്പാടി പൊലീസ് വീണ്ടും ഇടപെട്ടതിനെ തുടര്‍ന്ന് എംബസിയില്‍ നിന്നും രണ്ടാമതെ അയച്ച യാത്രാ രേഖകളും കാത്തിരിപ്പാണ് ജുഹൈദുല്‍ഖാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News