“നാ പെത്ത മകനെ” എന്ന് വാവിട്ടു കരഞ്ഞ മാതാവിനെ കണ്ടപ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അത് നീയാണെന്ന്.
മഹാരാജാസില്‍ മതഭ്രാന്തന്മാര്‍ അറുത്തെടുത്തത് അഭിമന്യൂ എന്ന മനുഷ്യത്വം വറ്റാത്ത നന്മ മരം കൂടെ ആയിരുന്നു. അത് ഒരിക്കൽ കൂടെ തെളിയിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വട്ടവട സ്വദേശിയായ അഭിമന്യുവിന്റെ ‘ഈ മുഖം എനിക്ക് മറക്കാനാകില്ല’ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്ക് പോസ്റ്റ്.
നാസില്‍ സുഹൈല്‍ എന്ന യുവാവ് പണ്ട് വട്ടവടയിലേക്ക് യാത്ര നടത്തിയപ്പോള് ഉണ്ടായ അനുഭവമാണ് അഭിമന്യുവിന്‍റെയും കുടുംബത്തിന്‍റെയും നന്മയുടെ വന്‍മരത്തെ നമുക്ക് കാണിച്ചുതരുന്നത്.
യാത്രക്കിടെ വിജനമായ സ്ഥലത്ത് പെട്ടുപോയപ്പോള്‍ തങ്ങളുടെ കൃഷിസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി അവര്‍ക്കായി ഒരുക്കിയ ഭക്ഷണത്തിന്റെ ഒരു പാതി ഈ അപരിചിതര്‍ക്ക് നല്‍കിയത് അഭിമന്യൂവും ആ കുടുംബവും ആയിരുന്നു.
കൊച്ച് അഭിമന്യു അപരിചിതര്‍ക്ക് വഴികാട്ടിയാവുന്നതുമെല്ലാം നാസിലിന്‍റെ എഫ്ബി ചിത്രങ്ങല്‍തന്നെ വലിയ തെളിവ്.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം മഹാരാജാസ് കോളേജില്‍ എത്തിയപ്പോള്‍ നിലത്ത് ഉണക്കാനിട്ടിരുന്ന ചുവരെഴുത്തില്‍ വണ്ടി കയറ്റിയിറക്കിയപ്പോള്‍ ഓടിയെത്തി ശാസിച്ച് തിരുത്തിയതും പക്വതയുള്ള ഈ അഭിമന്യൂ ആയിരുന്നു.
പക്ഷെ പണ്ട് ആതിഥ്യമരുളിയ ആ കുട്ടിയായിരുന്നുവെന്ന് ഇവര്‍ അറിഞ്ഞില്ല. തുടര്‍ന്ന് അഭിമന്യുവിന്റെ മരവണവാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞപ്പോഴാണ് അഭിമന്യൂവിന്റെ ജീവിതത്തില്‍ തങ്ങളും നിരവധി തവണ കടന്നുപോയിരുന്നവരാണെന്ന് തിരിച്ചറിഞ്ഞത്.
വട്ടവട യാത്രയിലെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here