കാസര്‍ഗോഡ് മണല്‍ കടത്തുകാരില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പണപിരിവ് നടത്തുന്ന സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കാഞ്ഞങ്ങാട് ബീറ്റ് കണ്‍ട്രോള്‍ റൂമിലെ എസ് ഐ എംവി ചന്ദ്രന്‍, പോലീസുകാരായ പി.ആനന്ദ്, പി.മോഹനന്‍ എന്നീവരെ അന്വേഷണ വിധേയമായിട്ടാണ് കാസര്‍ഗോഡ് പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്.
കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് മണൽ കൊണ്ടു വരുന്ന ലോറിക്കാരിൽ നിന്ന് കാസർകോട് ജില്ലയിൽ പൊലീസുകാരും എക്സൈസുകാരും പണം വാങ്ങുന്നുവെന്ന മാധ്യമ വാർത്തയെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് നടപടി ഉണ്ടായത്.
പോലീസുകാര്‍ പണം പിരിക്കുന്നു എന്ന വാര്‍ത്ത സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. ഷേയ്ക് ദര്‍വേഷ് സാഹിബിനെയും പോലീസ് ഇന്റേണൽ വിജിലന്‍സ് സെല്‍ ചെയര്‍മാന്‍ കഎസ്.ആനന്ദകൃഷ്ണനെയും സംസ്ഥാന പോലീസ് മേധാവി ചുമതലപ്പെടുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here