ബിന്ദുവിന്‍റെ തിരോധാനം കു‍ഴപ്പിക്കുന്നു; ബിന്ദുവിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന നിലപാടിലുറച്ച് സെബാസ്റ്റ്യന്‍ 

ചേർത്തലയിൽ നിന്ന് യുവതിയെ കാണാതായ പരാതിയെ തുടർന്നു പിടിയിലായ സെബാസ്റ്റ്യനെ വൈകിട്ട് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് പിടിയിലായ ഇയാളെ ആലപ്പുഴയിൽ പോലീസ് ചോദ്യം ചെയ്തു വരുന്നു.

കോടികൾ വിലമതിക്കുന്ന ഭൂമി ഇടപാടുകളെ കുറിച്ച് ഇയാൾ കുറ്റം സമ്മതിച്ചു. എന്നാൽ സെബാസ്റ്റ്യന്റെ അടുത്ത സുഹൃത്തായിരുന്ന ബിന്ദുവിനെ കുറിച്ച് ഒന്നും അറിയില്ല എന്നാണ് ഇയാൾ നൽകുന്ന മറുപടി.

2017ൽ താൻ ബിന്ദുവിനെ കണ്ടിരുന്നതായ് സമ്മതിക്കുന്നുണ്ട് എങ്കിലും ബിന്ദുവിനെ കുറിച്ച് തനിക്ക് അറിയില്ല എന്നാണ് ഇയാൾ ആവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ശാസ്ത്രിയ പരിശോധനകൾക്ക് വിധേയമാക്കും.

യുവതി കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്ന വിലയിരുത്തലാണ് പോലീസിനുള്ളത്. എങ്കിലും ഇത് സാധുകരിക്കാനുതകുന്ന തെളിവുകൾ പോലീസിന്റ പക്കലില്ല കഴിഞ്ഞ വർഷം ബിന്ദു ചേർത്തലയിലെ തന്റെ വീട്ടിലെത്തി മദ്യപിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തതായി സെബാസ്റ്റ്യൻ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ഇതിനു ശേഷം ആരും ബിന്ദുവിനെ കണ്ടിട്ടുമില്ല.

മാത്രമല്ല ബിന്ദുവിന്റെ പേരിലുള്ള വസ്തുക്കൾ മറ്റൊരു സ്ത്രിയെ ഉപയോഗിച്ച് വ്യാജരേഖകൾ ചമച്ച് തട്ടിയെടുക്കുകയും ചെയ്തു. ബിന്ദു മടങ്ങി വരില്ലെന്ന ഉറപ്പാണ് ഇതിനു പിന്നിലുള്ളത് ഇതാണ് ബിന്ദു കൊല്ലപ്പെട്ടേക്കാം എന്ന് പോലീസിനെ കൊണ്ട് ചെന്ന് എത്തിക്കുന്നത്.

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ബിന്ദുവിനെ കണ്ടെത്തുക എന്നതാണ് പോലീസിനെ കുഴക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here