വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു; നിര്‍ബന്ധിച്ച് അബോര്‍ഷന്‍ ചെയ്യിപ്പിച്ചുവെന്നും കാമുകി; വിവാഹദിവസം മിഥുന്‍ ചക്രബര്‍ത്തിയുടെ മകനെത്തേടി പൊലീസെത്തി; വിവാഹത്തില്‍ നിന്നും പിന്മാറി വധുവും സംഘവും

ബലാത്സംഗക്കേസിലെ പ്രതിയെപ്പിടിക്കാന്‍, വിവാഹപ്പന്തലില്‍ പൊലീസെത്തി. ബോളീവുഡ് സൂപ്പര്‍ താരം മിഥുന്‍ ചക്രബര്‍ത്തിയുടെ മകന്‍ മഹാക്ഷയുടെ വിവാഹവീട്ടിലേക്കാണ് പൊലീസ് എത്തിയത്. ബലാത്സംഗക്കേസിലെ പ്രതി വരന്‍ തന്നെയാണെന്നറിഞ്ഞതോടെ വധുവും വീട്ടുകാരും വിവാഹത്തില്‍ നിന്നും പിന്മാറി.

ബോളീവുഡില്‍ നിന്നുമടക്കമുള്ള സെലിബ്രെെറ്റികളുടെ ഇടയിലേക്കാണ് പൊലീസെത്തിയത്. വിവാഹവാഗ്ദാനം നല്‍കി 4 വര്‍ഷങ്ങളായി ബലാത്സംഗം ചെയ്തുവെന്നും തുടര്‍ന്ന് നിര്‍ബന്ധിച്ച് അബോര്‍ഷന്‍ ചെയ്യിപ്പിച്ചുവെന്നുമാണ് കാമുകിയുടെ ആരോപണം. ഈ വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് മിഥുന്‍ ചക്രബര്‍ത്തിയുടെ ഭാര്യ യോഗിതാബാലി തന്നെ ഭീഷണിപ്പെടുത്തിയെന്നും കാമുകി ആരോപിച്ചു.

വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയും ഗര്‍ഭം അലസിപ്പിക്കാനായി പെണ്‍കുട്ടിക്ക് മരുന്നു നല്‍കിയെന്നുമാണ് മഹാക്ഷയ് യ്ക്കും മാതാവ് യോഗിതാ ബാലിക്കും എതിരേ വന്നിരിക്കുന്ന കേസ്. രണ്ടുപേരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഊട്ടിയിലെ ആഡംബര ഹോട്ടലിലെ വിവാഹവേദിയില്‍ പോലീസ് അന്വേഷിച്ചെത്തിയത്. ബോംബെ ഹൈക്കോതിയാണ് മഹാക്ഷയ് യുടേയും യോഗിതാബാലിയുടെയും ജാമ്യ ഹര്‍ജി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News