കുറവിലങ്ങാട്ട് മഠത്തില്‍ വച്ച് 13 തവണ പീഡിപ്പിച്ചു; ബിഷപ്പ് പീഡനക്കേസിലെ കന്യാസ്ത്രീയുടെ രഹസ്യമൊഴി പൊലീസിന്

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് പൊലീസിന് ലഭിച്ചു.

രഹസ്യ മൊഴിയും എഫ്‌ഐആറും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് പരിശോധിച്ച പൊലീസ്, ഇന്ന് വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുക്കും. മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ 114 പേജുകളുള്ള രഹസ്യമൊഴിയില്‍ ബിഷപ്പ് ലൈംഗിക പീഡനം നടത്തിയതായി കന്യാസ്ത്രീ പറയുന്നുണ്ട്.

മജിസ്‌ട്രേറ്റ് മുമ്പാകെ കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴി പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. അന്വേഷണ സംഘത്തിന് നല്‍കിയ സമാനമൊഴി തന്നെയാണ് മജിസ്‌ട്രേറ്റിനു മുമ്പാകെ കൊടുത്ത രഹസ്യമൊഴിയിലുള്ളത്.

114 പേജുകളുള്ള രഹസ്യ മൊഴിയുടെ പകര്‍പ്പ് പൊലീസിന് ലഭിച്ചു. ബിഷപ്പ് കുറവിലങ്ങാട്ട് മഠത്തില്‍ വച്ച് 13 തവണ ലൈംഗികമായി പീഡിപ്പിച്ചതായി കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. രഹസ്യ മൊഴിയും എഫ്‌ഐആറും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് പരിശോധിച്ച പൊലീസ്, ഇന്ന് വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുക്കും.

പ്രാഥമിക തെളിവുകളും മൊഴികളും ഒന്നു കൂടി പരിശോധിച്ചതിന് ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.

അതേ സമയം, കന്യാസ്ത്രീയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്ന ബിഷപ്പിന്റെ പരാതി വ്യാജമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ബിഷപ്പ് പറഞ്ഞതനുസരിച്ചാണ് കന്യാസ്ത്രീയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തിയതായി കത്തെഴുതിയതെന്ന് ബിഷപ്പിന്റെ പരാതിയില്‍ പറയുന്ന മുഖ്യ സാക്ഷി സിജോ മൊഴി നല്‍കിയിരുന്നു.

സംഭവം കോടനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ വ്യക്തത വരുത്തുന്നതിനായി ബിഷപ്പിന്റെ പരാതി കോടനാട് പൊലീസിന് കൈമാറിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News