മസ്കറ്റിൽ മലയാളി യുവതിയുടെ നഗ്ന ചിത്രം പകർത്തി ലൈംഗിക വൃത്തിക്ക് വിധേയമാക്കിയതായി പരാതി. കൊല്ലം അഞ്ചാലുമൂട് സ്വദേശിനിയാണ് പരാതി നൽകിയത്.വീട്ടു ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മസ്കറ്റിലെത്തിച്ചാണ് വഞ്ചന.
അഞ്ചാലുംമൂട് സ്വദേശിനിയായ സജീനയാണ് തന്റെ നഗ്ന ചിത്രം പകർത്തിയതെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
വീട്ടുജോലി വാഗ്ദാനം ചെയ്താണ് കൊല്ലം സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെ ബന്ധുക്കളായ സ്ത്രീകൾ ഖത്തറിലേക്ക് കൊണ്ടുപോയത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ഇവരെ ആവശ്യക്കാർക്ക് എത്തിക്കുകയായിരുന്നു.
ഒൻപതു മാസത്തോളം യുവതിയെ മലയാളികൾ അടക്കമുള്ള ആവശ്യക്കാർക്ക് കാഴ്ച്ച വെച്ചു.
ലൈംഗിക വ്യാപാരത്തിന് ഇരയായ യുവതി പാസ്പോർട്ട് അടക്കമുള്ളവ ഇവർ തട്ടിയെടുക്കുകയും ചെയ്തു. പീഡനം സഹിക്കവയ്യാതെ ഭർത്താവിനെ വിവരമറിയിച്ചു. ഭർത്താവും വിദേശ മലയാളികളും ചേർന്നാണ് യുവതിക്ക് നാട്ടിലേക്കുള്ള വഴിയൊരുക്കിയത്.
പീഡനം നടത്തിയവർക്കെതിരെ പൊലീസിനേയും കോടതിയെയും സമീപിക്കാനാണ് ഇവരുടെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here