സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ബി ജെ പി മുൻ ചാത്തന്നൂർ മണ്ഡലം ട്രഷററും ഊന്നിൻമൂട് വേദവ്യാസ സ്കൂൾ മാനേജറുമായ പൂതക്കുളം വാറുവിള സുജിത് നിവാസിൽ സുജിത് കുമാറിനെതിരെയാണ് പരവൂർ പോലീസ് കേസെടുത്തത്. പ്രതി ഒളിവിലാണ്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്റ്റേഡിയം വാർഡിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചത് സുജിത് കുമാറായിരുന്നു. ഭർത്താവ് വിദേശത്ത് ജോലിചെയ്യുന്നതു കാരണം യുവതിയും മകളും മാത്രമാണ് വീട്ടിൽ താമസം. വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു
എന്നാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്.
തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ സമയത്താണ് പ്രതി ഈ കുടുംബവുമായി
അടുക്കുന്നത്. പാരലൽ കോളേജ്അധ്യാപകൻ കൂടിയായ പ്രതി പിന്നീട് പലതവണ ആളില്ലാത്ത സമയം നോക്കി വീട്ടിലെത്തി ബലമായി പീഡിപ്പിക്കുകയായിരുന്നു.
ഭർത്താവിനെയടക്കം പുറത്തറിയിച്ചാൽ ആളുകൾക്കിടയിൽ നാണം കെടുത്തു
മെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് പലവട്ടം സുജിത് കുമാർ യുവതിയെ പീഡനത്തിന് വിധേയമാക്കി. ഒടുവിൽ ഗ്യന്തരമില്ലാതെ യുവതി പീഡനവിവരം ഭർത്താവിനെഅറിയിക്കുകയായിരുന്നു.
തുടർന്ന് നാട്ടിലെത്തിയ ഭർത്താവ് പരവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ് പിൻവലിപ്പിക്കാനായി ബിജെപി യുടെ ഉന്നത നേതാക്കൾ പ്രലോഭനങ്ങളുമായും പിന്നീട് ഭീഷണിയുമായെല്ലാം കുടുംബത്തെ സമീപിച്ചെങ്കിലും പരാതിയിൽ ഉറച്ചു നിന്നതോടെ അറസ്റ്റ് ഭയന്ന് ബി ജെ പി യുടെ നേതാവു കൂടിയായ പ്രതി ഒളിവിൽ പോകുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here