സെപ്റ്റംബറിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന കണ്ണൂർ അന്താരാഷട്ര വിമാനത്താവളത്തിന്റെ മിനുക്ക് പണികൾ അന്തിമ ഘട്ടത്തിൽ.
ക്യൂ നിൽക്കാതെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന ലോകത്തിലെ തന്നെ അപൂർവ്വം വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാൻ ഒരുങ്ങുകയാണ് കണ്ണൂർ വിമാനത്താവളം.
ഇൻലൈൻ എക്സ്റേ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് കണ്ണൂരിൽ വരുന്നത്.
അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമായാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘടനത്തിനായി ഒരുങ്ങുന്നത്.
വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തികൾ പൂർത്തിയായി.യാത്രക്കാർക്ക് കയറാനും ഇറങ്ങാനുമുള്ള പാസ്സഞ്ചേഴ്സ് ബോർഡിങ് ബ്രിഡ്ജുകൾ ആറെണ്ണം വിമാനത്താവളത്തിൽ എത്തിച്ചു.
വലിയ വിമാനങ്ങൾക്ക് പറന്നിറങ്ങൾ കഴിയുന്ന വിധത്തിലുള്ളതാണ് കണ്ണൂർ വിമാനത്താവളം.സെൽഫ് ചെക് ഇൻ, ഇൻ ലൈൻ എക്സ്റേ, സെൽഫ് ബാഗേജ് ഡ്രോപ്പ് മെഷിൻ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളാണ് കണ്ണൂരിൽ തയ്യാറാകുന്നത്.
ഇൻ ലൈൻ എക്സ്റേ സംവിധാനം അമേരിക്കയിൽ നിന്നുമാണ് കണ്ണൂരിൽ എത്തിച്ചത്.ക്യു നിൽക്കാതെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന ലോകത്തിലെ തന്നെ അപൂർവം വിമാനത്താവളങ്ങളുടെ പട്ടികയിലാണ് കണ്ണൂരും ഇടം പിടിക്കുന്നത്.
സെപ്റ്റംബറിൽ തന്നെ വാണിജ്യ അടിസ്ഥാനത്തിൽ വിമാനത്താവളം തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കിയാൽ എം ഡി വി തുളസിദാസ് പറഞ്ഞു.
യാത്രക്കാർക്ക് വിശ്രമിക്കാൻ ചെറിയ സമയത്തേക്ക് മുറികൾ വാടകയ്ക്ക് നൽകുന്ന സംവിധാനവും കണ്ണൂർ വിമാനത്താവളത്തിന്റെ പ്രത്യേകതയാണ്.
കണ്ണൂരിന്റെ കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ശില്പങ്ങളും ചിത്രങ്ങളും വിമാനത്താവളത്തിൽ യാത്രക്കാരെ വരവേൽക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here