‘മകന്‍ നഷ്ടപ്പെട്ട ആ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാന്‍ എത്തിയ അധ്യാപികയെ, തനിക്ക് എങ്ങനെ അശ്ലീലക്കണ്ണുകളിലൂടെ കാണാന്‍ സാധിക്കുന്നു’; അഭിമന്യുവിന്റെ പിതാവിനെയും അധ്യാപികയെയും അധിക്ഷേപിച്ച് ലീഗ് പ്രവര്‍ത്തകന്‍

തിരുവനന്തപുരം: എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ പിതാവിനെയും അധ്യാപികയെയും അധിക്ഷേപിച്ച് മുസ്ലീംലീഗ് പ്രവര്‍ത്തകന്‍.

മഹാരാജാസിലെ അധ്യാപിക അഭിമന്യുവിന്റെ പിതാവിനെ സന്ദര്‍ശിക്കുന്ന ചിത്രം ഉപയോഗിച്ചാണ് ഇയാള്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ സ്ലട്ട് ഷെയ്മിംഗ് നടത്തിയത്.

ബഷീര്‍ മുട്ടത്തൊടി എന്ന ലീഗുകാരനാണ് ഇരുവരെയും അധിക്ഷേപിച്ച് പോസ്റ്റിട്ടത്. അധ്യാപിക അഭിമന്യുവിന്റെ പിതാവിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിത്രം, ‘ഇങ്ങടുത്തുവാ ഒന്ന് കണ്ടോട്ടെ’ എന്നെഴുതിയാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്.

വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

പ്രതികരണങ്ങളില്‍ ചിലത്:

”മകന്‍ നഷ്ടപ്പെട്ട ദുഖത്തിലിരിക്കുന്ന ഒരു അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാന്‍ ആ മകന്റെ പ്രിയപ്പെട്ട അദ്ധ്യാപിക എത്തിയതിനെയും നിനക്ക് കാമക്കണ്ണിലൂടെ കാണാന്‍ എങ്ങനെ സാധിക്കുന്നു.”

”നിന്നെപ്പോലെ ഒരു പുഴുത്ത ജന്മത്തിന്റെ മുന്നിലൂടെ വെറുതെ കടന്നുപോകുന്ന ഒരു പെണ്‍പട്ടി പോലും മാനഭംഗത്തിനിരയായതിന് തുല്യമാകും. കാരണം നിന്റെ കണ്ണും മനസ്ഥിതിയും അതാണ് തെളിയിക്കുന്നത്,”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here