കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതികളായ ഓർത്തഡോക്സ് സഭ വൈദികർ ഇന്ന് കീഴടങ്ങിയേക്കും. പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.
അതേ സമയം മുൻകൂർ ജാമ്യത്തിനായി പ്രതികൾ സുപ്രീം കോടതിയെ സമീപിക്കാനും നീക്കം നടക്കുന്നുണ്ട്. പീഡനക്കേസിൽ പ്രതികളായ ഓർത്തോഡോക്സ് സഭാ
വൈദികർക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് സൂചിപ്പിച്ചാണ് ഹൈക്കോടതി പ്രതികളുടെ മുൻകൂർ ജാമ്യ ഹരജി തള്ളിയത്.
ഈ സാഹചര്യത്തിൽ പ്രതികൾ ഇന്നലെ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങുമെന്ന സൂചന ഉണ്ടായിരുന്നു. സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയുമില്ല.
തെളിവെടുപ്പ് ഏതാണ്ട് പൂർത്തിയായ കേസിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതി എബ്രഹാം വർഗീസ് , രണ്ടാം പ്രതി ജോബ് മാത്യു , മൂന്നാം പ്രതി ജെയ്സ് കെ ജോർജ് എന്നിവർക്ക് മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി നാലാം പ്രതി ജോൺസൺ v മാത്യുവിന്റെ ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ പ്രതികളുടെ അറസ്റ്റിലേക്ക് കടക്കുന്നതിൽ നിയമപരവും സാങ്കേതികവുമായ തടസമില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here