ക്വട്ടേഷനെടുത്ത് അശ്ലീല പ്രചരണവും സൈബർ അക്രമണവും നടത്തുന്ന ഫേസ് ബുക്ക് കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന യുവാവിനെ ആലുവ പോലീസ് പിടികൂടി. കൊച്ചി മെട്രോയിലെ പോലീസുകാരിയായ യുവതിയുടെ പരാതിയെ തുടർന്നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ സിദ്ദീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തത്
വ്യാജ ഫേസ്ബുക്ക് പേജുകൾക്കെതിരെ സൈബർ പൊലീസ് പോസ്റ്റ് ചെയത സന്ദേശം ഷെയർ ചെയ്തതോടെ യാണ് പോലീസുകാരിക്കെതിരെ ഈ സംഘം അക്രമമാരംഭിച്ചത്
ഫേസ് ബുക്ക് പേജിൽ അശ്ലീല സന്ദേശങ്ങൾ എഴുതുകയും യുവതി യുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയുമായിരുന്നു. കിങ്ങ്സ് ഓഫ് ഫൈറ്റഴ്സ്, എന്ന ഫേസ് ബുക്ക് കൂട്ടായ്മയിലെ അംഗമായ ഇയാളാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്
ദുബായിലുള്ള എബി മാത്യു അഡ്മിനായ ഈ ഗ്രൂപ്പിൽ 139 അംഗങ്ങളുണ്ട്. കിങ്ങേഴ്സ്’ , അനോനിമസ് കേരള , സൈബർ ഹാക്കേഴ്സ്, തുടങ്ങിയ നിരവധി പേരുകളിലാണ് സൈബർ ക്വട്ടേഷനുകൾക്കായുള്ള ഫേസ്ബുക്ക് പേജുകളുള്ളത്. കിങ്ങ്സ് ഓഫ് ഫൈറ്റേഴ്സിലെ അംഗങ്ങൾ
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന വിവാദ ഗ്രൂപ്പിലെ അംഗങ്ങളാണ്.
വ്യാജ ഐ ഡി ഉപ്രയോഗിച്ചാണ് പ്രചരണം നടത്തുന്നത്. സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി സ്ത്രീകളടക്കമുള്ള വ രിൽ നിന്ന് പണം വാങ്ങുന്നുണ്ടെന്നു പോലിസ് കണ്ടെത്തിയിട്ടുണ്ട്.
അഡ്മിനിടക്കമുള്ളവർക്കായി സൈബർ സെലിന്റെ സഹായത്തോടെ അന്വേഷണ മാരംഭിച്ചു 354 A , 354, 294 B, 120 B ‘ ഐ റ്റി ആക്ട് 67 എന്നീ വകുപ്പ് പ്രകാരം കേസെടുത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here