ഭോപ്പാല്‍: ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ നടന്നത് നാല് കൂട്ടബലാത്സംഗങ്ങള്‍. ഇതില്‍ രണ്ട് പെൺകുട്ടികൾ പ്രായപൂര്‍ത്തിയാകാത്തവരും.
തിങ്കളാഴ്ച രാത്രിയായിരുന്നു ആദ്യ സംഭവം. റെയ്‌സന്‍ ജില്ലയിലെ മുര്‍പാര്‍ വില്ലേജിലെ 15 വയസുള്ള പെണ്‍കുട്ടിയായിരുന്നു ഇര.
പെൺകുട്ടിയിടെ പരാതിയില്‍ രവി ശങ്കര്‍ ലോധി, ഗംഗ പ്രസാദ് ലോധി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് താമസസ്ഥലത്തെത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
ഗെഹല്‍ വാന്‍ വില്ലേജിലെ 17 വയസുകാരി പെണ്‍കുട്ടിക്ക് നേരെയായിരുന്നു രണ്ടാമത്തെ സംഭവം പെണ്‍കുട്ടിയെ വനപ്രദേശത്തെക്ക് തട്ടിക്കൊണ്ട് പോയി മദ്യ കുടിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളായ ബില്ല, രാമ്മു എന്നിവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്.
ധനോരയിലാണ് മൂന്നാമത്തെ സംഭവം. ടെറസില്‍ ഉറങ്ങിക്കിടക്കുയായിരുന്ന 18 വയസുസുകാരിയെ ഇമ്രന്‍ ഖാന്‍ എന്നയാളും സംഘവും തട്ടിക്കൊണ്ട് പോയ് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഗ്രാമാതിര്‍ത്തിയില്‍ ഉപേക്ഷിച്ചു.
സംസ്ഥാന തലസ്ഥാനമായ ഭോപ്പാലില്‍ ആണ് രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. യുവതിയെ ജോലി വാഗ്ദാനം നല്‍കി തലസ്ഥാനത്തെത്തിച്ചാണ് പീഡിപ്പിച്ചത്.
സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് തുടരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here