കുമ്പസാര രഹസ്യത്തിന്റെ മറവിൽ വീട്ടമ്മയെ ബലാൽസംഗം ചെയ്തകേസിൽ മൂന്നാം പ്രതിയായ വൈദികനും അറസ്റ്റിൽ. ഫാദർ ജോൺസൺ വി.മാത്യുവിനെ പത്തനംതിട്ട തെക്കേമലയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവല്ല ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിന്നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കുമ്പസാര രഹസ്യത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ പ്രതികൾക്കായി തിരച്ചിൽ ഊർജിതമായി നടത്തുന്നതിനിടെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട കോഴഞ്ചേരി തെക്കേമലയിലെ സ്വന്തം വീട്ടിൽനിന്നാണ് ഫാദർ ജോൺസൺ വി മാത്യുവിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിൻറെയും ഡിവൈ.എസ്.പി ജോസി ചെറിയാൻറെയും നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം അറിയിച്ചു. തുടർന്ന് വൈദ്യപരിശോധന പൂർത്തിയാക്കി തിരുവല്ല ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിന്നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അതേസമയം ഒളിവിലുള്ള പ്രതികൾക്കുമേൽ സമ്മർദം ശക്തമാക്കുന്നതിൻറെ ഭാഗമായി ഒന്നാംപ്രതി ഫാ.എബ്രഹാം മാത്യുവിൻറെ വീട്ടിലും, നാലാം പ്രതി ഫാ. ജെയ്സ് കെ.ജോർജിൻറെയും വീടുകളിൽ അന്വേഷണസംഘം പരിശോധന നടത്തി. കേസിൽ ഇന്നലെ അറസ്റ്റിലായ ഫാ.ജോബ് മാത്യു നൽകിയ ജാമ്യാപേക്ഷ തിരുവല്ല ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here