നിര്‍ണായക നീക്കവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍; പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കും

നാളെ തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്.

13 ഓളം പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നുണ്ടെന്ന് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ വ്യക്തമാക്കി.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാക്കിയതിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസ് അല്ല. മറിച്ച് ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദ്ധാനം പോലും പാലിക്കാന്‍ നാലു വര്‍ഷത്തെ ഭരണം കൊണ്ട് ബിജെപിയ്ക്ക് സാധിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ സ്ത്രീ സുരക്ഷ, വില വര്‍ധനവ്, കാശ്മീര്‍ വിഷയം, ആള്‍ക്കൂട്ട ആക്രമണം, കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളെല്ലാം തന്നെ സഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

18 ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 10 നാണ് അവസാനിക്കുക.

ലോക്‌സഭയില്‍ 68 ബില്ലുകളും രാജ്യസഭയില്‍ 40 ബില്ലുകളുമാണ് ഈ സഭാ സമ്മേളനത്തില്‍ പരിഗണനക്ക് വരുന്നത്.

മുത്തലാഖ് ബില്‍, ഒബിസി ഭരണഘടനാ ഭേദഗതി ബില്‍, വാടക ഗര്‍ഭധാരണ ബില്‍, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്‍ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്.

നിലവില്‍ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന എല്ലാ വിഷയങ്ങളും ചൂണ്ടികാട്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ആരെ നിര്‍ത്തണമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ലെന്നാണ് സൂചന.

രാജ്യസഭാ ഉപാധ്യക്ഷ തെരെഞഞെടുപ്പില്‍ പ്രതിപക്ഷ നിരയിലെ ബിജു ജനതാദള്‍, ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നിലപാടാകും നിര്‍ണായകമാവുക.

തൃണമൂലിനോ എന്‍സിപിയ്‌ക്കോ വിട്ടു നല്‍ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News