ജിഷ്ണു പ്രണോയ് കേസ്: സിബിഐ അന്വേഷണം ആരംഭിച്ചു

ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. നാദാപുരത്ത് ക്യാമ്പ് ഓഫീസ് തുടങ്ങിയ സിബിഐ സംഘം ജിഷ്ണുവിന്റെ വീട്ടില്‍ എത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് മൊഴി നല്‍കിയ ശേഷം കുടുംബം പ്രതികരിച്ചു.

വ്യാഴാഴ്ച ഉച്ചയോടെയാണ് കൊച്ചിയില്‍ നിന്നുളള സി ബി ഐ സംഘം ജിഷ്ണുവിന്റെ വളയത്തെ വീട്ടില്‍ എത്തിയത്. അച്ഛന്‍ അശോകന്‍, അമ്മ മഹിജ എന്നിവരില്‍ നിന്ന് സി ബി ഐ സംഘം മൂന്ന് മണിക്കൂറോളം സമയമെടുത്ത് മൊഴി രേഖപ്പെടുത്തി.

കൊച്ചി യൂണിറ്റിലെ സി ഐ, പി വി സുരേഷ്, ഇന്‍സ്‌പെക്ടര്‍മാരായ ജിജോ, ജോണ്‍സണ്‍ എന്നിവരാണ് മൊഴിയെടുത്തത്. സിബിഐ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് മൊഴിയെടുക്കലിന് ശേഷം ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.

ക്രൈംബ്രാഞ്ച് കണ്ടെടുത്ത ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്ന് ഇവര്‍ മൊഴി നല്‍കി. ഇത് വ്യക്തമാകാനായി ജിഷ്ണു എഴുതിയ നോട്ട്ബുക്കും കൈമാറി.

സി ബി ഐ അന്വേഷണം കൊണ്ട് പ്രയോജനം ഉണ്ടാകില്ലെന്ന് കാട്ടി ഇവര്‍ക്ക് ലഭിച്ച് ഊമകത്തുകളും സി ബി ഐ ക്ക് നല്‍കിയിട്ടുണ്ട്. മരണ ദിവസം പാമ്പാടി നെഹ്‌റു കോളേജില്‍ പോയ ജിഷ്ണുവിന്റെ കുടുംബാംഗങ്ങളില്‍ നിന്നടക്കം വരും ദിവസങ്ങളില്‍ സിബിഐ സംഘം മൊഴിയെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News