കുമ്പസാര പീഡനം; വീഡിയോയിലൂടെ അപമാനിച്ച ഒന്നാം പ്രതിക്കെതിരെ വീട്ടമ്മയുടെ പരാതി

കുമ്പസാര രഹസ്യത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസിനെതിരെ ഇരയായ വീട്ടമ്മയുടെ പരാതി.

തന്നെ അപമാനിക്കുന്ന പരാമർശങ്ങളുൾപ്പെട്ട വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് പരാതി. തനിക്കെതിരെ പരാതി പറഞ്ഞ സ്ത്രീക്ക് സ്വഭാവ ദൂഷ്യമാണെന്നൊക്കെ പരാമർശിച്ചു യൂ ടൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ പിന്നീട് പിൻവലിച്ചിരുന്നു.

12 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ സന്ദേശം, യു ടൂബ് വഴിയാണ് കേസിലെ ഒന്നാം പ്രതി ഏബ്രാഹം വർഗീസ് പുറത്തു വിട്ടത്.

ഇതിൽ ഇരയായ യുവതിയെ അപമാനിക്കുന്ന തരത്തിലുള്ള പരമാർശങ്ങൾ ഉണ്ടെന്നാണ് യുവതി പരാതിപ്പെട്ടിരിക്കുന്നത്.

സംഭവം വിവാദമായതോടെ വീഡിയോ പിന്നീട് പിൻവലിച്ചു. വീഡിയോയിലൂടെ തന്നെ സ്വഭാവ ഹത്യ നടത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വീട്ടമ്മ പരാതി നൽകിയത്.

പരാതി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേയ്ക്ക് കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ ഏബ്രഹാം വർഗീസിനെതിരെ ഇരയെ തിരിച്ചറിയും വിധം പരാമർശങ്ങൾ നടത്തിയ കുറ്റത്തിന് 228 A വകുപ്പ് പ്രകാരം കേസെടുക്കും.

വീഡിയോ അപ് ലോഡ് ചെയ്ത മൈത്രി എന്ന സ്ഥാപനത്തിനെതിരെയും നടപടിയുണ്ടാകും. നേരത്തെ ഫാദർ എബ്രഹാം വർഗീസിന്റെയും നാലാം പ്രതി ഫാദർ ജയ്സ് കെ ജോർജിന്റെയും മുൻകൂർ ജാമ്യ ഹരജി സുപ്രീം കോടതി വിധി പറയാൻ മാറ്റിയിരുന്നു.

അതേ സമയം കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടും മൂന്നും പ്രതികളായ ജോബ് മാത്യു ,ജോൺസൺ വി മാത്യു എന്നീവരുടെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തളളുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel