ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും .സംഭവം നടന്ന് പതിമൂന്ന് വർഷങ്ങൾക്ക് േശഷമാണ് കോടതി വിധി പറയുന്നത് . മോഷണ കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോർട്ട് സിഐയുടെ സ്ക്വാഡിലുണ്ടായിരുന്ന പൊലീസുകാര്‍ ഉരുട്ടി കൊലപ്പെടുത്തിയെന്നും ഉന്നത ഉദ്യോഗസ്ഥര്‍ സംഭവത്തിന് ശേഷം ഗൂഢാലോചന നടത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമാണ് സിബിഐ കേസ്
2005 സെപ്തംബർ 27ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് കുപ്രസിദ്ധമായ ഉരുട്ടികൊലനടന്നത് .മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോർട്ട് സിഐയുടെ സ്ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.
കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്ഐ,അജിത്കുമാർ, സിഐ സാബു ,ഫോർട്ട് അസിസ്റ്റ് കമ്മീഷണർ ഹരിദാസ് എന്നിവർ ചേർന്ന് ഗൂഢാേലാചന നടത്തുകയും ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തപ്പോൾ മോഷ്ണമുതലായ 4220രൂപ പൊലീസ് പിടിച്ചെടുത്തെന്ന് വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നത് .
പ്രതികളും സാക്ഷികളും എല്ലാം പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് ഈ കേസിനെ വ്യത്യസ്ഥമാക്കുന്നത് .വിചാരണ വേളയില്‍ ദൃക്സാക്ഷി സുരേഷ്കുമാറും സാക്ഷി പട്ടികയില്‍ ഉള്‍പെടുത്തിയ നിരവധി പോലീസ് ഉദ്യോഗസ്ഥരും കുറുമാറിയിരുന്നു. എന്നാല്‍ മാപ്പുസാക്ഷികളായി സാക്ഷി പട്ടികയില്‍ ഉള്‍പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി പൂര്‍ണമായും പ്രതിഭാഗത്തിന് എതിരാണ് .
പ്രോസിക്യൂഷന് വേണ്ടി 214രേഖകളും 12തൊണ്ടി മുതലുകളുംപ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.വിചാരണ വേളയിൽ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതിനെ തുടർന്ന് ഉദയകുമാറിന്‍റെ അമ്മ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here