ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് മുന്‍ നിലപാട് ആവര്‍ത്തിച്ച് തിരുവിതാംകൂര്‍ ദേവസ്യം ബോര്‍ഡ് . സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കരുതെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി. 95 % സ്ത്രീകളും ഇപ്പഴത്തെ നിലപാടിനെ അനുകൂലിക്കുന്നവരാണെന്നും ദേവസ്യം ബോര്‍ഡ്കോടതിയില്‍ വാദിച്ചു.
സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്ന മുൻനിലപാടിൽ ഉറച്ചാണ് ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി സുപ്രീം കോടതിയില്‍ വാദിച്ചത്.
എന്നാല്‍ തുടര്‍ന്ന് ദേവസ്വം ബോർഡിനെ കോടതി വിമർശിച്ചു. മണ്ഡലകാലത്തിലെ അഞ്ച് ദിവസം സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് ഹൈക്കോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നില്ലേയെന്നും ബോർഡിന് സ്ഥിരമായ ഒരു നിലപാട് ഇല്ലെയെന്നും ഡിവിഷൻ ബെഞ്ച്, ചോദിച്ചു.
സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തത് വിവേചനമല്ലെന്നും വിശ്വാസത്തിന്റെ പേരിലാണ് സ്ത്രീപ്രവേശനം അനുവദിക്കാത്തതെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ ആദ്യ നിലപാട്. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നിലപാട് ഇന്ന് വ്യക്തമാക്കാമെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളേയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നും മറിച്ചാണെങ്കില്‍ അത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കേരളം സുപ്രീംകോടതിയില്‍ വാദിച്ചപ്പോള്‍ ഏല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കുന്നതിനെ എതിര്‍ക്കുകയായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയ്തത്. സ്ത്രീകള്‍ക്ക് 41 ദിവസം വ്രതം നോല്‍ക്കുന്നത് അസാധ്യമാണെന്നാണ് ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here