
ഫിഫയുടെ മികച്ച താരത്തിലുള്ള ഈ വര്‍ഷത്തെ പുരസ്കാരത്തിനുള്ള അന്തിമ പട്ടിക പുറത്തു വിട്ടു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസിയും ഇടം പിടിച്ച പട്ടികയില്‍, പക്ഷേ ബ്രസീല്‍ താരം നെയ്മര്‍ പട്ടികയില്‍ ഇടം പിടിച്ചില്ല.
കഴിഞ്ഞ തവണ മൂന്നാമതായായിരുന്നു നെയ്മര്‍ ടീമില്‍ ഇടം നേടിയത്. ഇത്തവണ ആദ്യ പത്തില്‍ ഇടം തേടിയില്ലെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത്തവണയും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
റഷ്യന്‍ ലോകകപ്പിന്‍റെ താരമായ കെയിലിയന്‍ എംബാപ്പെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഫ്രാന്‍സിന്‍റെ തന്നെ അന്‍റോണിയോ ഗ്രീസ്മാന്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. റഷ്യന്‍ ലോകകപ്പില്‍ ഗോൾഡൻ ബോൾ നേടിയ ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചും ഗോള്‍ഡന്‍ർ ബൂട്ട് നേടിയ ഹാരികെയ്നും ഈജിപ്ത്തിന്‍റെ മുഹമ്മദ് സലായും ഫ്രാന്‍സിന്‍റെ തന്നെ റഫേല്‍ വരാനെയും ആദ്യ പത്തിലിടം പിടിച്ചിട്ടുണ്ട്.
ലോകകപ്പ് ചാമ്പ്യൻമാരായ ഫ്രാൻസിന്റെ മൂന്നു കളിക്കാരാണ് പട്ടികയിൽ. ലോകകപ്പിലെ യുവതാരമായി തെരഞ്ഞെടുത്ത എംബാപ്പെയ്ക്ക് (പിഎസ്ജി) പുറമെ ഒൺട്വാൻ ഗ്രീസ്മാൻ (അത്ലറ്റികോ മാഡ്രിഡ്), റാഫേൽ വരാനെ (റയൽ മാഡ്രിഡ്) എന്നിവരും പട്ടികയിൽ ഇടംനേടി. ലോകകപ്പിലെ മികച്ച താരമായ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചും (റയൽ മാഡ്രിഡ്) പട്ടികയിലുണ്ട്. ഗോളടിക്കാരനുള്ള പുരസ്കാരം കിട്ടിയ ഇംഗ്ലണ്ടിന്റെ ഹാരി കെയ്നും (ടോട്ടനം ഹോട്സ്പർ) ഉൾപ്പെട്ടു. കെവിൻ ഡി ബ്രയ്ൻ (ബൽജിയം/മാഞ്ചസ്റ്റർ സിറ്റി), ഏദെൻ ഹസാർഡ് (ബൽജിയം/ചെൽസി), മുഹമ്മദ് സലാ (ഈജിപ്ത്/ലിവർപൂൾ) എന്നിവരാണ് സാധ്യതാപട്ടികയിലെ മറ്റ് കളിക്കാർ.
മികച്ച പരിശീലകർക്കുള്ള പട്ടികയിൽ മാസിമില്ലാനോ അല്ലെഗ്രി (യുവന്റസ്), സ്റ്റാനിസ്ലാവ് ചെർചെസേവ് (റഷ്യ), സ്ലാട്കോ ഡാലിച്ച് (ക്രൊയേഷ്യ), ദിദിയർ ദെഷാം (ഫ്രാൻസ്), പെപ് ഗ്വാർഡിയോള (മാഞ്ചസ്റ്റർ സിറ്റി), യുർഗൻ ക്ലോപ്പ് (ലിവർപൂൾ), റോബർട്ടോ മാർടിനെസ് (ബൽജിയം), ദ്യേഗോ സിമിയോണി (അത്ലറ്റികോ മാഡ്രിഡ്), ഗാരെത് സൗത്ഗേറ്റ് (ഇംഗ്ലണ്ട്), ഏണെസ്റ്റോ വാൽവെർദെ (ബാഴ്സലോണ), സിനദിൻ സിദാൻ (റയൽ മാഡ്രിഡ്) എന്നിവർ ഇടംനേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here