ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യ നിലയില്‍ ആശങ്ക. ആരോഗ്യസ്ഥിതി വീണ്ടും മോശമായതിനെത്തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി.
അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ ആശുപത്രിയിലെ മെഡിക്കല്‍ സംഘമായിരുന്നു കരുണാനിധിയെ ചികിത്സിച്ചിരുന്നത്.
അദ്ദേഹത്തിന് കരളിലും മൂത്ര നാളിയിലും അണുബാധയുണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ വീണ്ടും ആരോഗ്യം വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
മക്കളായ സ്റ്റാലിനും അഴഗിരിയും ഗോപാലപുരത്തെ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം മന്ത്രിമാരായ ഡി. വിജയകുമാർ, പി. തങ്കമണി, എസ്.പി വേലുമണി, നടനും മക്കൾ നീതി മയ്യം തലവൻ കമൽഹാസൻ എന്നിവര്‍ അദ്ദേഹത്തെ സന്ദര്‍സിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here