പ്രവാസികളെ പി‍ഴിയുന്ന പ്രവണത വിമാന കമ്പനികള്‍ നിര്‍ത്തണം; ആഘോഷ സീസണിലെ വിമാന നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

ഗൾഫ് മേഖലയിലേക്ക് കേരളത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പിനികൾ കുത്തനെ വർദ്ധിപ്പിച്ചിരിക്കുകയാണ്. ദശലക്ഷക്കണക്കിന് കേരളീയര്‍ ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനക്കാരും പ്രയാസപ്പെട്ട് ജീവിക്കുന്നവരുമാണ്. അവര്‍ക്ക് താങ്ങാനാവാത്ത വര്‍ദ്ധനയാണ് എയര്‍ലൈനുകൾ ഇപ്പോൾ നടപ്പാക്കുന്നത്.

ഓണവും വലിയപെരുന്നാളുമൊക്ക കുടുംബത്തോടൊപ്പം ആഘോഷിക്കാൻ നാട്ടിലെത്തിയ പ്രവാസികളെ ഈ വർദ്ധന പ്രതികൂലമായി ബാധിക്കും. സെപ്തംബർ ഒന്നിന് ഗൾഫ് മേഖലയിൽ വിദ്യാലയങ്ങൾ തുറക്കുന്നതും ഈ ദിനങ്ങളിൽ കൂടുതൽ യാത്രക്കാർ ഉണ്ടാകാൻ ഇടയാക്കിയട്ടുണ്ട്.

സാധാരണ ഗതിയിൽ 4000 രൂപ മുതൽ 12000 രൂപ വരെ നിരക്കുള്ളിടത്ത് ഇപ്പോൾ അതിന്റെ അഞ്ചിരട്ടി തുകയാണ് ഈടാക്കുന്നത്. എന്നാൽ ചെന്നൈ മുംബൈ തുടങ്ങിയ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്നും കാര്യമായ നിരക്ക് വർദ്ധന ഗൾഫ് മേഖലയിലേക്ക് ഇല്ലാ എന്നതും ശ്രദ്ധേയമാണ്.

തോന്നിയ പോലെ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ നിന്നും വിമാന കമ്പനികളെ വിലക്കിയിരുന്ന നിയന്ത്രണങ്ങൾ ഡയറക്ടറേറ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എടുത്തു കളഞ്ഞത് ഇവരുടെ ചൂഷണത്തിനു ആക്കം കൂട്ടി എന്നു വേണം കരുതാൻ.

സാധാരണക്കാരായ പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾ തിരുത്തണമെന്നും സാധാരണ നിരക്കുകൾ പുനഃസ്ഥാപിച്ചു ഈ കാര്യത്തിൽ എയർ ഇന്ത്യ മാതൃക കാണിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News