കൊട്ടിയൂര്‍ പീഡനം; പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി; റോബിന്‍ വടക്കുഞ്ചേരിക്കെതിരെ പരാതിയില്ലെന്നും മൊഴി

കണ്ണൂര്‍: വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി.

പെണ്‍കുട്ടിയുടെ രേഖകളിലുള്ള ജനനതീയതി തെറ്റാണെന്നും വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിക്കെതിരെ പരാതിയില്ലെന്നും ഇവര്‍ കോടതിയില്‍ മൊഴി നല്‍കി.

പെണ്‍കുട്ടി ജനിച്ചത് 1997ലാണ്. എന്നാല്‍ രേഖകളിലുള്ളത് 1999 എന്നാണ്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചു. ഇതോടെ ഇവരെ കോടതി കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു.

ഇന്നലെ വൈദികന്‍ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണ് വൈദികനുമായി ഉള്ളതെന്നും പെണ്‍കുട്ടി കോടതിയെ അരിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയുടെ കൂറുമാറ്റം.

വൈദികനുമായി ഒരു കുടുംബ ജീവിതം ആഗ്രഹിക്കുന്നതായും പെണ്‍കുട്ടി കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കമ്പ്യൂട്ടര്‍ പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News