ബിഷപ്പ് പീഡനം: അന്വേഷണ സംഘം ഇന്ന് ദില്ലിയിലെത്തും; കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ അന്വേഷണ സംഘം ഇന്ന് ഡല്‍ഹിയിലെത്തും.

ഡല്‍ഹിയിലെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായ ശേഷം അന്വേഷണ സംഘം ജലന്ധറിലെത്തി ബിഷപ്പിന്റെ മൊഴിയെടുക്കും. അതിനു ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുക.

കേരളത്തില്‍ ഒരു മാസത്തിലേറെ നീണ്ട അന്വേഷണം പൂര്‍ത്തികരിച്ച ശേഷമാണ് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. നേരത്തെ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂലൈ അഞ്ചിന് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിനുമുന്നില്‍ കന്യാസ്ത്രീ രഹസ്യ മൊഴി നല്‍കിയിരുന്നു.

ദില്ലിയിലെത്തുന്ന അന്വേഷണസംഘം ആദ്യം കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ കുടുംബത്തെ കണ്ട് മൊഴി രേഖപ്പെടുത്തും. കന്യാസ്ത്രി പീഡന വിവരം ആദ്യം പറഞ്ഞ ഉജ്ജയിന്‍ രൂപതാ ബിഷപ്പ് സെബാസ്‌റ്യന്‍ വടക്കേല്‍, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി എന്നിവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.

ദില്ലിയിലെ മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം അനേ്വേഷണ സംഘം ജലന്ധറിലേക്കു തിരിക്കും. ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമെടുക്കും.

ജലന്ധറിലെ നടപടികള്‍ക്കായി കേരള പോലീസ് പഞ്ചാബ് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ജലന്ധറില്‍ എത്തുക.

കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ വൈദീകന്‍ ശ്രമിച്ച സംഭവത്തില്‍ ജലന്ധര്‍ രൂപതയുടെ പങ്കും പോലീസ് അന്വേഷിക്കും. കന്യാസ്ത്രീ പരാതി നല്‍കിയ ജൂണ്‍ 28 മുതല്‍ ഫാ. ജെയിംസ് ഏര്‍ത്തയില്‍ നടത്തിയ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here