ആലപ്പുഴ ജില്ലയിലെ ദുരിതബാധിതർക്കൊപ്പം രാപ്പകല്‍ പ്രവർത്തിച്ചു വരുന്ന ആലപ്പുഴ ജില്ലാ കളക്ടർ ഇവരുടെ ചങ്ക് ബ്രോ ആണന്ന് വീണ്ടും തെളിയിച്ചു. സോഷ്യൽ മീഡിയയിലൂടെ മാത്രം മൈലേജ് ഉണ്ടാകുന്ന കളക്ടർമാർക്ക് മാതൃകയാണ് ആലപ്പുഴ കളക്ടർ കഴിഞ്ഞ 3 ആഴ്ചയിലധികമായ് കുട്ടനാട്ടുകാർക്ക് ഒപ്പമാണ് ഈ മാംഗ്ലുരു സ്വദേശി.
ക്യാമ്പിലെ ഭക്ഷണം കഴിച്ചും ,ഇവരുടെ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിനൊപ്പം നിന്നും തന്റെ സ്വന്തം സ്വാധീനം ഉപയോഗിച്ചും കുട്ടനാട്ടിലേക്ക് ഭക്ഷണ സാധനങ്ങളും ,പമ്പ് സെറ്റുകളും മറ്റും കുട്ടനാട്ടിലെത്തിച്ച് , കുട്ടനാട്ടിലെ ജനങ്ങൾക്കിടയിൽ ചങ്ക് ബ്രോയായ കളക്ടർ ഡോക്ടറായ തന്റെ ഭാര്യയെയും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചിരിക്കുകയാണ് .
എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഇവർ തന്റെ ജോലിക്കിടയിലും കുട്ടനാട്ടിലെ ക്യാമ്പുകളിലെത്തി രോഗികളെ പരിചരിച്ചുവരുന്നു. കളക്ട്രേട്രേറ്റിലെ ഉദ്യോഗസ്ഥർക്കിടയിലും ഇദ്ദേഹം ചങ്കാണ് കാരണം ഉദ്യോഗസ്ഥമേധാവിയുടെ യാതൊരു വിധ ജാടകളും ഇല്ലാതെയാണ് വില്ലേജ് ഓഫീസറുടെ ഒക്കെ ഒപ്പം നിന്നുള്ള പ്രവർത്തനം.
ചാർജെടുത്ത് ആലപ്പുഴയെ അടുത്തറിയുന്നതിന് മുൻപ് തന്നെ തന്റെ നാടിനുണ്ടായ ദുരന്തത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ സർക്കാറിനൊപ്പം നിന്ന് പ്രവർത്തിക്കുകയാണ് ഈ കർണാടകക്കാരൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here