തിരക്കേറിയ റോഡിൽ പട്ടാപ്പകൽ യുവാവ് യുവതിയെ കുത്തിവീഴ്ത്തി. തുരുതുരെ കുത്തേറ്റ് യുവതി വീണുപിടഞ്ഞു. കാണികൾ മൊബൈൽ ഫോണിൽ കാഴ്ച പകർത്തിനിന്നു.
അവസാനം 2 യുവാക്കൾ പെണ്‍കുട്ടിയെ ആശുപത്രിയിലേക്കെടുത്തിച്ചെങ്കിലും പക്ഷേ, അപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. ഡോക്ടർമാർക്ക് യുവതിയുടെ മരണം സ്ഥിരീകരിക്കുകമാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ.
സംഭവം മുംബൈയിലാണ്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനാണ് യുവാവ് ഈ കടുംകൈ ചെയ്തത്. താനെ സ്വദേശിനി പ്രാചി സാദെയാണ് മരിച്ചത്. ഈസ്റ്റേണ്‍ എക്സ്പ്രസ് വേയിലാണ് സംഭവമുണ്ടായത്.
ശനിയാഴ്ച രാവിലെ ഇരുചക്രവാഹനത്തില്‍ ജോലിക്കു പോകുമ്പോൾ ആകാശ് പവാര്‍ എന്ന യുവാവ് യുവതിയെ തടഞ്ഞുനിർത്തുകയായിരുന്നു. “നീ എന്േറതായില്ലെങ്കില്‍, മറ്റാര്‍ക്കൊപ്പവുമാകാന്‍ അനുവദിക്കില്ല’ എന്നു പറഞ്ഞാണത്രെ ആകാശ് പ്രാചിയെ കുത്തിയത്. നിരവധി തവണ കുത്തേറ്റ യുവതി നിലത്തുവീണതോടെ ആകാശ് രക്ഷപ്പെട്ടു.
ഇതിനു പിന്നാലേയാണ് ആൾക്കൂട്ടം മൊബൈൽ ഫോണുകളുമായി രംഗത്തുവന്നതും പ്രാചിയെ 2 പേർ ആശുപത്രിയിലെത്തിച്ചതും അവിടെ മരണം സ്ഥിരീകരിച്ചതും.
രക്ഷപ്പെടുന്നതിനിടെ ബസ് ഇടിച്ച് ആകാശിനും പരുക്കേറ്റു. പിന്നാലേ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. പിന്നീട് ഒരു സുഹൃത്തിന്‍റെ വീട്ടില്‍നിന്നു പിടിയിലായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here