തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നേരത്തെ പിടിയിലായ അനീഷിനു പിന്നാലെ കൂട്ടു പ്രതിയായ ലിബീഷാണ് അറസ്റ്റിലായത്. മന്ത്രശക്തി കെെവശപ്പെടുത്താനാണ് രണ്ടുപേരും ചേർന്ന് കൃത്യം നടത്തിയതെന്ന് തെളിഞ്ഞു.
അന്ന് നടന്ന സംഭവം ഇങ്ങനെ
പ്രതികള്‍ രാത്രി 12 മണിയോടെ വീട്ടിലെത്തി. ഫ്യൂസ് ഉരിയ ശേഷം ടോര്‍ച്ചുമായി വീടിന് പുറത്തിരുന്നു.കൃഷ്ണനെ വീടിന് പുറത്തെത്തിക്കാനായി വീട്ടില്‍ വളര്‍ത്തുന്ന ആട്ടിന്‍ കൂട്ടത്തെ അടിച്ച് ശബ്ദമുണ്ടാക്കി. ശബ്ദം കേട്ട് പുറത്തെത്തിയ കൃഷ്ഷനെ തലക്കടിച്ച് വകവരുത്തി.
പിന്നാലെയെത്തിയ ഭാര്യയെയും ഇത്തരത്തില്‍ അടിച്ചു. കൊലപാതകത്തിന് ഉപയോഗിച്ചത് ബെെക്കിന്‍റെ പെെപ്പായിരുന്നു. .കൊലപാതക ശ്രമത്തിനിടെ കൃഷ്ണൻറെ മകൾ അനീഷിന്റെ കൈയിൽ കടിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയെ അയാൾ കുത്തി വീഴ്ത്തി.
ആറുമാസം മുമ്പായിരുന്നു അറുംകൊല ആസൂത്രണം ചെയ്തത് .ഞായറാഴ്ച രാത്രിയാണ് അനീഷും സഹായിയും ചേർന്ന് കൃത്യം നടത്തിയത്. തിങ്കളാഴ്ചയാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടത് . കുഴിച്ചിടുമ്പോൾ കൃഷ്ണനും മകനും ജീവനുണ്ടായിരുന്നുവെന്നും ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായിയായി പ്രവർത്തിച്ച് വരുകയായിരുന്നു പിടിയിലായ തൊടുപുഴ തെക്കുംഭാഗം സ്വദേശി അനീഷ്.ഇയാൾ കൊല്ലപ്പെട്ട കൃഷ്ണന്റെ ആഭിചാര ക്രിയകളിലെ സഹായിയായി പ്രവർത്തിച്ചു വരുകയായിരുന്നു , അടിമാലി സ്വദേശിയാണ് മന്ത്രവാദി ലിബീഷ്.കൊല നടന്ന വീട്ടിൽ നിന്നും നഷ്ടപ്പെട്ട 40 പവൻ സ്വർണാഭരണങ്ങളും കണ്ടെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here