ഷുഹൈബിന്‍റെ പേരില്‍ അലമുറയിട്ട വിടി ബല്‍റാം ഇത് അറിയുന്നുണ്ടോ? ഷുഹൈബ് ഫണ്ടിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ മുക്കിയത് ലക്ഷങ്ങള്‍; ഗുരുതര ആരോപണവുമായി മുതിർന്ന നേതാക്കൾ

ഷുഹൈബ് കുടുംബ സഹായ ഫണ്ട് നേതാക്കള്‍ തന്നെ മുക്കിയെന്ന കാര്യം  വിടി ബല്‍റാം എം എല്‍ എ ഇതുവരെയും  അറിഞ്ഞില്ലെന്നുണ്ടോ . ഷുഹൈബിന്‍റെ പേരില്‍ പിരിച്ചെടുത്ത ഒന്നരക്കോടിയില്‍ 80 ലക്ഷത്തോളം രൂപ യൂത്ത് നേതാക്കള്‍ തന്നെ മുക്കിയത്.

ഗുരുതരമായ ആരോപണവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. എന്നാല്‍ ഷുഹൈബിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍  അലമുറയിട്ട വിടി ബല്‍റാം ഇപ്പോള്‍ ഇക്കാര്യം അറിഞ്ഞതായേ നടിക്കുന്നില്ല.

ഷുഹൈബ് തങ്ങൾക്ക് വൻ തുക നൽകാനുണ്ടെന്ന് കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചാണ് പല നേതാക്കളും പണം തട്ടിയത്. യൂത്ത് കോൺഗ്രസ് നേതാക്കളാണ് ഇതിന് പശ്ചാത്തലമൊരുക്കിയത്.  ഇത് വ്യക്തമാക്കുന്ന ഓഡിയോ  ക്ലിപ്പുകളും പുറത്തു വന്നിട്ടുണ്ട്.

യൂത്ത് നേതാവ് റിജിൽ മാക്കുറ്റിയുടേയും  ഷുഹൈബിന്റെ പിതാവിന്‍റേയും സംഭാഷണമാണ് പുറത്തായത്.  റിജിൽ മാക്കുറ്റി പറഞ്ഞതിനാല്‍ പാർട്ടിയുടെ അറിവോടെ കൂത്തുപറമ്പിലെ ഒരു ജ്വല്ലറിയില്‍ വന്‍ തുക കൊടുത്തിട്ടുണ്ടെന്നും ലോറി വാങ്ങി പൊളിച്ചുവിറ്റ സംഭവത്തിലും പണം നൽകിയതായി പിതാവ് പറയുന്നു.  ഇതിൽ മാക്കുറ്റിയും ഷുഹൈബും ചേർന്ന് വാങ്ങിയ ലോറി പൊളിച്ചുവിറ്റെന്നാണ് ആരോപണം.

ഫണ്ട് മുക്കിയ നേതാക്കൾ കോൺഗ്രസിലുണ്ടെന്നും അവർ തന്നെ കുരുതി കൊടുക്കുകയാണെന്നുമാണ് റിജിൽ മാക്കുറ്റി ഷുഹൈബിന്റെ പിതാവിനോട് പറയുന്നത്. ഇക്കാര്യത്തില്‍   ഡിസിസി പ്രസിഡന്‍റും  ആരോപണ വിധേയനാണ്.

കഴിഞ്ഞ ദിവസം ഡി സി സി പ്രസിഡന്റിന് മുന്നിൽ കോണ്‍ഗ്രസ് ചേരി തിരിഞ്ഞ് തമ്മിൽ തല്ലിയിട്ടും ഇതുവരെയും ആർക്കെതിരെയും നടപടി ഉണ്ടായില്ല.

സതീശൻ പാച്ചേനിയുടെ മുന്നിൽ വച്ചാണ് ചേരി തിരിഞ്ഞ് തമ്മിൽ തല്ലിയത്. ഷുഹൈബ് ഫണ്ടിൽ നിന്നും യൂത്ത് കോൺഗ്രസ്സ് നേതാക്കൾ വ്യക്തിപരമായ കടം വീട്ടാൻ പണം ചിലവഴിച്ചു എന്ന വിഷയം ഉന്നയിച്ചാണ് അന്ന് ചേരി തിരിഞ്ഞ് തല്ലിയത്.

ഡി സി സി ഓഫീസിന് അകത്ത് വച്ച് തമ്മിലടി നടന്നിട്ടും ജില്ലാ കോൺഗ്രസ്സ് നേതൃത്വം ആർക്കെതിരെയും ഒരു നടപടിയും സ്വീകരിക്കാത്തതും സംശയം ജനിപ്പിക്കുന്നു.

അതെ സമയം ഷുഹൈബ് ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ കോൺഗ്രസ്സ് നേതൃത്വം രഹസ്യ അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.

ആരോപണ വിധേയരായവർ കെ സുധാകരന്റെ അടുത്ത അനുയായികൾ ആയതിനാൽ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News