തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ നിലയില്‍ മാറ്റമില്ല. ആശുപത്രിക്ക് മുന്നില്‍ പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം.ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് ഇന്നലെ പുറത്ത് കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ സൂചിപ്പിച്ചിരുന്നു.
അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.
കരുണാനിധിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കുന്നത് വെല്ലുവിളിയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആശുപത്രിയില്‍ കരുണാനിധിയുടെ ബന്ധുക്കളും പാര്‍ട്ടി നേതാക്കളുമുണ്ട്. ഭാര്യ ദയാലു അമ്മാളും ആശുപത്രിയിലെത്തിയിട്ടുണ്ട്.
കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇതാദ്യമായാണ് ദയാലു അമ്മാള്‍ ആശുപത്രിയിലെത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here