ജലന്തര്‍ ബിഷപ്പിനെതിരായ പീഡന പരാതി; ഉജ്ജയിന്‍ ബിഷപ്പിന്‍റെ മൊ‍ഴി ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലം

ജലന്തര്‍ ബിഷപ്പിന്റെ പീഡനക്കേസുമായി ബന്ധപ്പെട്ട് ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേയിലിന്റെ മൊഴി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലം.

കന്യാസ്ത്രീ ലൈംഗിക പീഡന പരാതി ഉന്നയിച്ചിട്ടില്ലെന്നും, പകരം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നെന്നും ഉജ്ജയിന്‍ ബിഷപ്പ് മൊഴി നല്‍കി.

കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് വത്തിക്കാന്‍ എംബസിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാകും അന്വേഷണ സംഘത്തിന്റെ ശ്രമം.

കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയത് ഉജ്ജൈന്‍ ബിഷപ്പ് സെബാസ്റ്റിയന്‍ വടക്കേല്‍ വഴിയാണെന്ന് കന്യാസ്ത്രീ നേരത്തെ അന്വേഷണസംഘത്തിനെ അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെത്തിയ അന്വേഷണ സംഘത്തിന് ഉജ്ജൈന്‍ ബിഷപ്പ് നല്‍കിയ മൊഴി ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമാണ്.

കന്യാസ്ത്രീ ലൈംഗിക പീഡന പരാതി ഉന്നയിച്ചിട്ടില്ല പകരം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നെന്ന് ഉജ്ജൈന്‍ ബിഷപ്പ് വ്യക്തമാക്കി.

ഇക്കാര്യം മാത്രമാണ് കത്തിലൂടെയും നേരിട്ടും അറിയിച്ചതെന്നും അദ്ദേഹം മൊഴി കൊടുത്തിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി കുറവിലങ്ങാട് മഠത്തിലെത്തി ചര്‍ച്ച നടത്തിയെന്നും ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ മൊഴി നല്‍കി.

കേസന്വേഷണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ജലന്തറിലെത്തുമെന്ന് അന്വേഷണസംഘം പഞ്ചാബ് പൊലീസിനെ അറിയിച്ചിട്ടുണ്ടെങ്കിലും ആഗസ്റ്റ് 9 ന് നടക്കുന്ന ഭാരത് ബന്ദിനുശേഷം പഞ്ചാബിലെത്തിയാല്‍ മതിയെന്നാണ് പഞ്ചാബ് പൊലീസിന്റെ നിര്‍ദേശം.

അതേസമയം അന്വേഷണത്തിലെ കാലതാമസം മുതലെടുത്ത് ബിഷപ്പിനനുകൂലമായി കുടുതല്‍ വിശ്വാസികളുടെ പിന്തുണ ആര്‍ജിക്കാനുള്ള ശ്രമത്തിലാണ് ജലന്തര്‍ രൂപത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News