ചെന്നൈ: ദ്രാവിഡ ജനതയുടെ ഉദയസൂര്യന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ജനപ്രവാഹം. രാഷ്ട്രീയ സാമൂഹിക സാകൃസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് രാജജി ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന കലെെഞ്ജരെ ഒരു നോക്കു കാൾണാനെത്തുന്നത്.
നടൻ രജനീകാന്ത്, ധനുഷ്, സൂര്യ,മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, ടി.ടി.വി.ദിനകരന്‍, അജിത്ത് പ്രഭു വെെെരമുത്തു, ഖുശ്ബു ,
തുടങ്ങി നിരവധിപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ചെന്നെയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കും.
കേരളത്തിൽ നിന്ന് ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പ്രത്യേക വിമാനത്തിൽ തമിഴ്നാട്ടിലേക്കു പോകും.
ലക്ഷങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്കു കാണാനായി ചെന്നെെയിലേക്ക് ഒഴുകിയെത്തുന്നത്. അതിനിടെ മൃതദേഹം സംസ്കരിക്കുന്നതു മായി ബന്ധപ്പെട്ട് ഹര്‍ജി ഹെെക്കോടതി പരിഗണിക്കുകയാണ്. ആക്ടിങ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
അണ്ണാസമാധിക്കു സമീപം കരുണാനിധിക്കും സമാധി സ്ഥലം നൽകണമെന്നാണ് ആവശ്യം. ഹര്‍ജിയില്‍ തമിഴ്നാട് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here