ഇടുക്കി: സംസ്ഥാനത്ത് നാശം വിതച്ച് വീണ്ടും കനത്ത പേമാരി. വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടലില്‍ നിരവധിപ്പേരെ കാണാതായി.കനത്ത മഴയില്‍ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 18 ആയി. ഇടുക്കിയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പ്പൊട്ടി.
ഇടുക്കിയില്‍ 11 പേരാണ് ഉരുള്‍പ്പൊട്ടലില്‍ മരിച്ചത്.
ഇടുക്കി ദേവികുളം താലൂക്കില്‍ 7 ഉം ഇടുക്കി താലൂക്കില്‍ മൂന്നും പേരാണ് മരിച്ചത്. അടിമാലി പുതിയ കുന്നേൽ ഹസ്സൻകുട്ടിയുടെ ഭാര്യയും മകനും മരുമകളും പേരകുട്ടികളും ആണ് മരിച്ചത്. മുജീബ് (38) ഷെമീന (35)ദിയ (7) നിയാ (5) ഫാത്തിമ (65)എന്നിവരാണ് മരിച്ചത്, ഇതില്‍ തന്നെ 2 പേരെ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസ്സൻ കുട്ടിയും ബന്ധുവുമാണ് രക്ഷപെട്ടത്.
നേരത്തെ 3 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പെരിയാര്‍വാലി കൂട്ടാക്കുന്നേല്‍ ആഗസ്റ്റി, ഭാര്യ ഏലിക്കുട്ടി, അടിമാലി ഫാത്തിമ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം രാജപുരത്ത് ഉരുൾപൊട്ടി വീട് തകർന്നു. വീട്ടിലെ 3 പേരെ കാണാതായി. കരി കുളത്ത് മീനാക്ഷി മക്കളായ രാജൻ ഉഷ എന്നിവരെയാണ് കാണാതായത് പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നു.
മലപ്പുറം: കനത്ത മഴയിൽ മലപ്പുറം ആഢ്യൻപാറക്ക് മുകളിൽ ചെട്ടിയാൻ പാറയിൽ എരുമമുണ്ടയിൽ ഉരുൾപൊട്ടി, ആറു പേർ മരിച്ചു. അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പറമ്പാടൻ കുഞ്ഞി (56), മരുമക്കൾ ഗീത (29), മക്കളായ നവനീത് (8), നിവേദ് (3), കുഞ്ഞിയുടെ സഹോദരി പുത്രൻ മിഥുൻ (16) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ 8.30 ഓടെ കണ്ടെത്തിയത്.
കുഞ്ഞിയുടെ മകൻ സുബ്രഹ്മണ്യനെ (30) കണ്ടെത്തിയിട്ടില്ല. നാട്ടുകാരും പോത്തുകൽ പൊലിസും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. മഴ തിരച്ചിലിന് തടസമാകുന്നുണ്ട്. നിലമ്പൂർ ടൗൺ വെള്ളം മൂടിയതിനാൽ ഫയർഫോഴ്സിന് സ്ഥലത്തേക്ക് എത്തിപ്പെടാനായിട്ടില്ല.
കോളനിയിലെ അഞ്ചു വീടുകൾ പൂർണമായും മണ്ണിനടിയിലായി. ബുധനാഴ്ച രാത്രിയോടെയാണ് ഉരുൾപ്പൊട്ടിയത്. മഴ ശക്തമായതിനാൽ മറ്റു കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറിയിരുന്നു. നിലമ്പൂർ ടൗണും പരിസരങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയിലാണ്
കനത്ത മഴയില്‍ ഡാമിന്‍റെ സംഭരണ ശേഷി പിന്നിട്ടതോടെ ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. രാവിലെ 5 മണിയോടെയാണ് ഇടമലയാര്‍ ഡാം തുറന്നത്. പെരിയാറിന്‍റെ തീരത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം. ഇവിടെനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിടച്ചു. എന്നാല്‍ർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടര്‍ അറിയിച്ചു.
വയനാട് കനത്ത മഴയും ഉരുള്‍പ്പൊട്ടലും മൂലം വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. വൈത്തിരിയിൽ ഉരുൾപൊട്ടി ഒരാൾ മണ്ണിനടിയിൽപ്പെട്ടു മരിച്ചു. രണ്ട് വീടുകൾ പൂർണമായും ഏഴ് വീടുകള്‍ ഭാഗികമായും തകർന്നു.പാൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും കുറ്റ്യാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണു.
കോഴിക്കോട് ജില്ലയില്‍ കനത്ത മഴയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപൊക്കവും ഉണ്ടായി. താമരശ്ശേരി താലൂക്കിൽ പുതുപ്പാടി വിലേജിൽ കണ്ണപ്പൻ കണ്ട് ഉരുൾപൊടി. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുന്നു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു.
തിരുവനന്തപുരം തിരുവനന്തപുരത്ത് കനത്ത മഴയെത്തുടര്‍ന്ന് നെയ്യാര്‍ ഡാം അണക്കെട്ട് ഷട്ടറുകള്‍2 അടി ഉയര്‍ത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here