കമ്പകക്കാനം കൂട്ടക്കൊലക്കേസ്;കൃഷ്ണന്റെ വീട്ടില്‍ തെളിവെടുപ്പ് നടത്തി; സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണ്ണം കണ്ടെടുത്തു

തൊടുപുഴ-വണ്ണപ്പുറത്തെ കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതികളായ അനിഷിനേയും ലിബിഷിനേയും കമ്പകക്കാനത്തെ കൃഷ്ണന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

നേര്യമംഗലത്ത് വെച്ചാണ് കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യൻ കൂടിയായ അനീഷ് പിടിയിലായത്. കൂട്ടുപ്രതി ലിബീഷിനെ കഴിഞ്ഞ ദിവസം തെളിവെടുപ്പിന് എത്തിച്ചിരുന്നു.  കൊല്ലപ്പെട്ട കൃഷ്‌ണന്റെ വീട്ടില്‍ നിന്ന്‌ മോഷ്ടിച്ച സ്വര്‍ണ്ണം ലിബീഷും മുഖ്യപ്രതി അനീഷും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരുന്നു.

തൊടുപുഴയിലുള്ള സ്വകാര്യ പണയ ഇടപാടു സ്ഥാപനത്തിലെത്തിച്ചും തെളിവെടുപ്പു നടത്തി. നേരത്തെ നടത്തിയ തെളിവെടുപ്പില്‍ നാലംഗ കുടുംബത്തെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച ആഭരണങ്ങളും പ്രതി പൊലീസിന്‌ കാണിച്ച്‌ കൊടുത്തിരുന്നു. അനീഷ് കൂടി പിടിയിലായതോടെ കൊലപാതകക്കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News