മൊബൈൽ മോഷണക്കേസിൽ ജുവനൈൽ പ്രതിക്ക് പത്ത് മാസം ശിക്ഷ. കോട്ടയം
ജുവനൈൽ ജസ്റ്റിസ് ബോർഡ് ജഡ്ജ് സന്തോഷ് ദാസാണ് കോട്ടയം സ്വദേശിയെ ശിക്ഷിച്ച് വിധിയിറക്കിയത്.
2015ൽ കാഞ്ഞിരപ്പള്ളിയിൽ യുവാവിന്റെ താമസ സ്ഥലത്ത് നിന്നും 19,000 രൂപ വിലയുള്ള മൊബൈൽ ഫോണും 2,000 രൂപയും മോഷണം നടത്തിയ കേസിലാണ് വിധി. സംഭവം നടക്കുമ്പോൾ മോഷ്ടാവിന് 16 വയസായിരുന്നു.
മൊബൈൽ കാഞ്ഞിരപ്പള്ളിയിലെ കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ദൃശ്യങ്ങൾ തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. നിരവധി കഞ്ചാവ് കേസുകളിലടക്കം പ്രതിയാണ് ഇയാൾ.
പ്രൊസിക്യൂഷന് വേണ്ടി അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ പി അനുപമയാണ് ഹാജരായത്. 21 ന് താഴെ ഉള്ളവരെ പാർപ്പിക്കുന്ന തൃശൂരിലെ ദുർഗുണപരിഹാര പാഠശാലയായ പ്ലേസ് ഓഫ് സേഫ്റ്റിയിലാണ് ശിക്ഷ അനുഭവിക്കേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here