സംസ്ഥാനത്ത് കനത്ത മഴ ഒാഗസ്റ്റ് 15 വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, വയനാട് ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നതിനാൽ ജില്ലകളിലെ റെഡ് അലർട്ട് നാളെ വരെ നിലനിൽക്കും.
കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്ററിലെക്ക് അടുക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് നാശം വിതച്ച തീവ്രമായ മഴ ഒാഗസ്റ്റ് 15വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
എന്നാൽ നാളെയോടു കൂടി മഴയുടെ തീവ്രതയ്ക്ക് അൽപം ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇടുക്കി, വയനാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത.
ഇൗ സാഹചര്യത്തിൽ രണ്ടു ജില്ലകളിലും നാളെ വരെ റെഡ് അലർട്ട് തുടരും. ഇതിനു പുറമെ ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ കനത്ത മഴയും ലഭിക്കും.
മലപ്പുറം ജില്ലയിലാണ് കൂടുതൽ മഴ ഇന്ന് ലഭിച്ചത്. 11 സെന്റിമീറ്റർ, വടകര 9ഉം മാനന്തവാടി 8ഉം വൈത്തിരി, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ 7 സെന്റീമീറ്റർ വിതവും മഴ ലഭിച്ചു. കേരളാ തീരത്ത് മണിക്കൂറിൽ 45 മുതൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ അതാത് ജില്ലാകള്ടർമാരോട് നിലവിലെ പ്രവർത്തനങ്ങൾ
ഉൗർജ്ജിതമായി മുന്നോട്ട് കൊണ്ട് പോകാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഭരണകൂടങ്ങൾക്ക് നിർദേശം നൽകി.
ദുരിതബാധിത പ്രദേശങ്ങളിൽ കര- നാവിക – വ്യോമ സേനകളുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളും സംസ്ഥാന വ്യാപകമായി തുടരുകയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here