മഴക്കെടുതിയില്‍ മുന്‍ കെ പി സിസി അദ്ധ്യക്ഷന്‍ വി എം സുധീരനും. വി എം സുധീരന്‍റെ തിരുവനന്തപുരം ഗൗരീശപട്ടത്തെ വീട്ടില്‍ വെളളം കയറിയതിനെ തുടര്‍ന്ന് അദ്ദേഹത്തെയും കുടുംബത്തേയും വളളത്തില്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
പനിയെ തുടര്‍ന്ന് തിരുവനന്തപുരം ഗൗരീശപട്ടത്തെ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന കെപിസിസി മുൻ പ്രസിഡന്‍റ് വി. എം സുധീരനെയും കടുംബത്തെയും രക്ഷാപ്രവര്‍ത്തകരെത്തിയാണ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത് .
ഇന്നലെ രാത്രി മുതല്‍ ശക്തി പ്രാപിച്ച മഴയെ തുടര്‍ന്ന് രാവിലെ ഒൻപതര ആയപ്പോഴേയ്ക്കും സുധീരന്‍റെ വീടനകത്തെ മുറികളിലെല്ലാം വെളളം നിറഞ്ഞു. മുട്ടറ്റം വെളളത്തില്‍ കഴിഞ്ഞ അദ്ദേഹത്തെയും ഭാര്യയെയും രക്ഷാപ്രവര്‍ത്തരെത്തി വളളത്തില്‍ സര്‍ക്കാര്‍ അതിത്ഥി മന്ദിരത്തിലേക്ക് മാറ്റി.
2005 മുതൽ സുധീരനും കുടുംബവും തിരുവനന്തപുരം ഗൗരീശപട്ടത്തെ വീട്ടിൽ താമസിക്കുകയാണ് .
എന്നാല്‍ ഇത്രയും രൂക്ഷമായ വെള്ളപ്പൊക്കമോ മഴക്കെടുതിയോ ഇതിന് മുന്‍പ് അനുഭവിക്കേണ്ടിവന്നിട്ടില്ലെന്ന് സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്ത് പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെളളം കയറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here