കേരളത്തില്‍ ദുരന്തം വിതച്ച് പേമാരി തുടരുന്നു; വിവിധ പ്രദേശങ്ങളില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു; ഇന്ന് 18 മരണം; സഹായം ആവശ്യമുള്ളവര്‍ 1077ല്‍ വിളിക്കുക

കേരളത്തില്‍ ദുരന്തം വിതച്ച് പേമാരി തുടരുന്നു.സംസ്ഥാനത്തെ പേമാരിയില്‍ ഇന്ന് മരിച്ചവരുടെ എണ്ണം 19 ആയി .സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു. കനത്ത പേമാരിയില്‍ ഒറ്റപ്പെട്ടവര്‍ക്ക് സഹായത്തിനായി പ്രത്യേക വാട്ട്സ് അപ്പ് സൗകര്യം ഒരുക്കി. ലൊക്കേഷന്‍ അയക്കേണ്ട നമ്പന്‍ 9446568222 ആണ്.

തൃശൂർ കുറ്റൂരിൽ റെയിൽവേ ഗേറ്റിനു സമീപം വീടിന്റെ ചുവർ ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. പുതുക്കുളങ്ങര സ്വദേശി രാംദാസ് (71 വയസ്) ആണ് മരിച്ചത്.

തൃശൂര്‍ വടക്കാഞ്ചേരി കുറഞ്ചേരിയിൽ മണ്ണിടിച്ചിലിൽ 4 കുടുംബങ്ങളിൽ നിന്നായി 15 പേരെ കാണാതായി. ഇതില്‍ 7 പേരെ രക്ഷപ്പെടുത്തി. 8 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

തൃശൂർ പീച്ചി, വാഴാനി ഡാമുകളുടെ ഷട്ടർ വീണ്ടും ഉയർത്തിയിട്ടുണ്ട് പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ടയില്‍ പമ്പ നദി കരകവിഞ്ഞ് ഒ‍ഴുകുന്നു.
പത്തനംതിട്ടയിൽ വെള്ളം കയറിയ മേഖലകളിൽ 28 ബോട്ടുകള്‍ ഉപയോഗിച്ചു രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

പത്തനം തിട്ട റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂർ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിലും പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 500ലേറെപ്പേർ വീടുകളിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.

ഇവരെ രക്ഷപ്പെടുത്തിയതിനു ശേഷം സൈന്യത്തെയും മറ്റ് സംവിധാനങ്ങളെയും ജില്ലയിലെ മറ്റിടങ്ങളിലേക്ക് വിന്യസിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു.

കോ‍ഴിക്കോടും കോട്ടയത്തും മണ്ണിടിഞ്ഞ് വീണ് നിരവധിപ്പേര്‍ മരിച്ചു.
പ്രളയ ദുരിതത്തെ നേരിടാന്‍ കൂടുതല്‍ കേന്ദ്ര സേനയെത്തുന്നു. 140 പേരടങ്ങുന്ന എന്‍ ഡി ആര്‍ എഫ് സംഘം ജോത്പൂരില്‍ നിന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാത്രി എത്തിയ 152 അംഗ സംഘത്തിന് പുറമെയാണ് ഈ സംഘം കൂടി എത്തുന്നത്.

കൂടുതല്‍ കേന്ദ്ര സേനയെ അയക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വീണ്ടും കേന്ദ്ര സേനയെത്തിയത്. വീടുകളില്‍ ഒറ്റപ്പെട്ട് ക‍ഴിയുന്ന എല്ലാവരടെയും കണക്കുകള്‍ സര്‍ക്കാര്‍ ശേഖരിച്ചതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി. ആലുവ റെയില്‍വേസ്റ്റേഷനില്‍ വെള്ളംകയറി. എറണാകുളം വ‍ഴിയുള്ള ട്രെയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ണൂർ ജില്ലയിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം മലയോര പ്രദേശങ്ങൾ ഒറ്റപ്പെട്ടു. കൊട്ടിയൂർ മേഖലയിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.മലയോര മേഖലയിലെ എല്ലാ പുഴകളും കര കവിഞ് ഒഴുകുകയാണ്.

കണ്ണൂർ ജില്ലയിൽ രണ്ടു ദിവസം മാറി നിന്ന മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ മലയോര മേഖലയിൽ വീണ്ടും കനത്ത നാശ നഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കൊട്ടിയൂർ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് നിരവധി കടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കണ്ണൂർ ജില്ലയിലെ ഒൻപത് ദുരിതാശ്വാസ ക്യാമ്പുകളിലായി 650 ഓളം പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്.

ജില്ലാ എമർജൻസി നമ്പരുകൾ

ടോൾ ഫ്രീ നമ്പർ : 1077

ഇടുക്കി : 0486 2233111, 9061566111, 9383463036
എറണാകുളം : 0484 2423513, 7902200300, 7902200400
തൃശ്ശൂർ : 0487 2362424, 9447074424
പാലക്കാട് : 0491 2505309, 2505209, 2505566
മലപ്പുറം : 0483 2736320, 0483 2736326
കോഴിക്കോട് : 0495 2371002
കണ്ണൂർ : 0497 2713266, 0497 2700645, 8547616034
വയനാട് : 04936 204151,9207985027

Disaster Management Section Collectorate Pathanamthitta Dy.Collector ( Disaster Management) 0468-2322515 , 8547610039

Collectorate, Pathanamthitta 0468-2222515 CA to District Collector 0468-2222505 Tahsildar Adoor 04734-224826, 9447034826 Tahsildar Kozhencherry 0468-2222221, 9447712221 Tahsildar Mallappally 0469-2682293, 9447014293 Tahsildar Ranni 04735-227442, 9447049214 Tahsildar Thiruvalla 0469-2601303, 9447059203 Tahsildar Konni 0468-2240087, 8547618430
Ranni : 04735227442

Kerala State Emergency Operations Centre – 0471-2364424, Fax: 0471-2364424
Kerala State Disaster Management Control Room – 0471-2331639, Fax: 0471-2333198

contact ചെയ്തുകൊണ്ടിരിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here