ചെങ്ങന്നൂരിൽ ഇന്ന് രാവിലെ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനെത്തി. ചെങ്ങന്നൂരിൻറെ വിവിധ ഭാഗങ്ങളിൽ ഭക്ഷണപ്പാക്കറ്റുകൾ വിതരണം ചെയ്ത് തുടങ്ങി.
ചെങ്ങന്നൂർ ഭാഗങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കൾ പരമാവധി സംഭരിച്ച് നൽകാൻ സപ്ലൈ ഓഫീസർമാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
കൊല്ലം സപ്ലൈ ഓഫീസറോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. നാല് ദുരന്ത നിവാരണ സേനയുടെ സംഘത്തെക്കൂടി ജില്ലയിലേക്ക് അയച്ചു. ചെങ്ങന്നൂരിൽ രണ്ട് സംഘം നിലവിൽ പ്രവർത്തിച്ചുവരുന്നുണ്ട്. മഴകനക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
മത്സ്യത്തൊഴിലാളികളുടെ 79 ബോട്ടുകൾ ഏറ്റെടുത്ത് രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിട്ടുണ്ട്. കൂടുതൽ ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി ഏറ്റെടുക്കുന്ന നടപടികൾ തുടരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here