ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് കതിര്‍മണ്ഡപത്തിലേക്ക്; ദുരിതക്കണ്ണീരിനിടെ ഒരു മിന്നുകെട്ട്

ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് കതിര്‍മണ്ഡപത്തിലേക്ക്. മലപ്പുറം നെച്ചിക്കുറ്റിയില്‍ സുന്ദരന്‍-ശോഭ ദമ്പതികളുടെ മകള്‍ അഞ്ജുവിനാണ് ദുരിതക്കണ്ണീരിനിടെ മിന്നുകെട്ട്. ഒരാഴ്ചയായി മലപ്പുറം എം എസ് പി എല്‍ പി സ്‌കൂളിലെ ക്യാമ്പിലാണ് അഞ്ജുവും കുടുംബവും അഞ്ജുവിന് വിവാഹനാളെത്തി.

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പക്ഷെ സ്വപ്‌നങ്ങള്‍ക്കൊപ്പം ദുരിതങ്ങളുടെ മഴപെയ്തിറങ്ങി. കുടുംബത്തോടൊപ്പം അഞ്ജുവും എം എസ് പി എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ഇവിടെനിന്നാണ് രാവിലെ തൊട്ടടുത്തെ തൃപുരാന്ധക ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തിലേക്കിറങ്ങിയത്.

വേങ്ങര ചേറൂര്‍ സ്വദേശിയായ ഷൈജുവാണ് വരന്‍. ആഘോഷങ്ങളില്ലെങ്കിലും നിശ്ചയിച്ച ദിവസം കല്ല്യാണം നടത്താന്‍ തീരുമാനിച്ചത് ഷൈജുവാണ്.

മലപ്പുറം നെച്ചിക്കുറ്റിയില്‍ സുന്ദരന്‍-ശോഭ ദമ്പതികളുടെ മകളാണ് അഞ്ജു. വിവാഹത്തിന്റെ ഭക്ഷണമുള്‍പ്പെടെയുള്ള അനുബന്ധചെലവുകള്‍ ക്ഷേത്രക്കമ്മിറ്റിയാണ് നല്‍കിയത്. മഴ മാറി വെള്ളക്കെട്ടൊഴിഞ്ഞുതുടങ്ങിയെങ്കിലും 15ഓളം കുടുംബങ്ങള്‍ ഇതേക്യാമ്പില്‍ തുടരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News