ലക്നോ: ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ സംസ്കരിച്ചു. പ്രധാന സാക്ഷിയായ യൂനുസാണ് മരിച്ചത്.
അസുഖബാധിതനായി യൂനുസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും , ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്നുമാണ് യൂനുസിന്റെ ബന്ധുക്കള്‍ പറയുന്നത്.
എന്നാല്‍ യൂനുസിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനും മുന്‍പേ മരിച്ചിരുന്നെന്നും, പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ ബന്ധുക്കള്‍ വളരെ പെട്ടന്നുതന്നെ സംസ്ക്കരിക്കുകയായിരുന്നെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ബിജെപി എംഎല്‍എ കുൽദീപ് സിംഗ് സെംഗാര്‍ പ്രതിയായ പീഡനകേസിലെ സാക്ഷിയാണ് മരിച്ച യൂനുസ്. കുൽദീപ് സിംഗ് സെംഗാറിന്റെ സഹോദരന് അതുൽ സിംഗ് സെംഗാർ ഇരയുടെ അച്ഛനെ മര്‍ദ്ദിക്കുന്നത്, യൂനുസിന്റെ മുന്നില്‍ വെച്ചായിരുന്നു. ഇരയുടെ അഛന് മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിക്കുകയായിരുന്നു. യൂനുസിന്റെ മരണത്തിന് പിന്നില്‍ നിഗൂഢതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.