കണ്ണൂര്‍: പടന്നക്കരയില്‍ അച്ഛനെയും അമ്മയെയും മകളെയും വിഷം നല്‍കി കെലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയില്‍. കണ്ണൂര്‍ വനിതാ സബ് ജയിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ഒമ്പതരയോടെ കണ്ണൂർ വനിതാ ജയിലിലെ ബാത്ത് റൂമിന് സമീപത്തുള്ള കശുമാവിന്റെ കൊമ്പിലാണ് സൗമ്യയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.സൗമ്യയുടെ അഭ്യർത്ഥന പ്രകാരം ജയിലിലെ പശുക്കളെ പരിപാലിക്കാനുള്ള ചുമതല നൽകിയിരുന്നു.പശുവിന് പുല്ലരിയാൻ പോയപ്പോൾ തൂങ്ങി മരിച്ചു എന്നാണ് ജയിൽ അധികൃതർ പറയുന്നത്
2012 സെപ്റ്റംബർ 7 ന് സൗമ്യയുടെ ഇളയ മകൾ കീർത്തന,ഇക്കൊല്ലം ജനുവരി 21 ന് മൂത്ത മകൾ ഐശ്വര്യ ,മാർച്ച് 7 ന് അമ്മ കമല ഏപ്രിൽ 13 ന് അച്ഛൻ കുഞ്ഞിക്കണ്ണൻ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ശർദ്ദിയെ തുടർന്നായിരുന്നു എല്ലാവരുടെയും മരണം.നാട്ടുകാർ തുടർ മരങ്ങളിൽ സംശയം പ്രകടിപ്പിക്കുകയും ബന്ധുക്കൾ പരാതി നൽകുകയും ചെയ്തതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഭക്ഷത്തില്‍ എലിവിഷം നല്‍കി അച്ഛനെയും അമ്മയെയും രണ്ട് കുട്ടികളെയും സൗമ്യ കൊലപ്പെടുത്തുകയായിരുന്നു. മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും വിഷം ചേര്‍ത്ത് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നാണ് അന്ന് സൗമ്യ മൊഴി നല്‍കിയിരുന്നു. കാമുകനൊപ്പം ജീവിക്കുന്നതിന് കുടുംബം തടസ്സമാകുന്നെന്ന് തോന്നിയപ്പോഴാമ് കൊലപാതകം ചെയ്തതതെന്നും , ഒറ്റക്കാണ് എല്ലാം ചെയ്തതെന്നും സൗമ്യ വെളിപ്പെടുത്തിയിരുന്നു.
കുടുംബത്തിലെ എല്ലാവരുടേയും മരണത്തില്‍ സംശയം പ്രകടിപ്പിച്ച നാട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് സൗമ്യ പിടിയിലായത്. തലശ്ശേരി സി ഐ യുടെ നേതൃത്വത്തിൽ അന്വേഷിച്ചിരുന്ന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. സൗമ്യയുടെ മാതാ പിതാക്കൾ വിഷം അകത്തു ചെന്നാണ് മരിച്ചതെന്ന് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്.
അടുത്തടുത്ത ദിവസങ്ങളിൽ മരണപ്പെട്ട സൗമ്യയുടെ മാതാവ് കമലയുടെയും പിതാവ് കുഞ്ഞി കണ്ണന്റെയും പോസ്റ്റ് മോർട്ടം റിപോർട്ടിൽ ശരീരത്തിൽ അമിതമായ അളവിൽ അലുമിനിയം ഫോസ്ഫൈഡ് എന്ന വിഷാംശം ഉള്ളതായി വ്യക്തമായിരുന്നു.
മൂന്ന് മാസം മുൻപ് മരിച്ച സൗമ്യയുടെ മകൾ ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു.തുടര്‍ന്ന് സൗമ്യ കുറ്റം സമ്മതിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here