ക്രൂരതയുടെ നേര്‍ചിത്രം; കുട്ടിയെ തട്ടിക്കൊണ്ടു പോയത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍; ഒടുവില്‍ പ്രതിയിലേക്കെത്തിയത് ഇങ്ങനെ

മലപ്പുറം: മലപ്പുറം മേലാറ്റൂരില്‍ പിതൃ സഹോദരന്‍ പുഴയിലെറി‍ഞ്ഞ് കൊലപ്പെടുത്തിയ ഒമ്പത് വയസ്സുകാരന്‍ ഷഹീനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിന്‍ കടലുണ്ടിപ്പുഴയിലാണ് തെരച്ചില്‍ തുടരുന്നത്.

സംഭവത്തില്‍ ഷഹീന്റെ പിതൃസഹോദരന്‍ മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ തടങ്കലില്‍ വെച്ച് പിതാവിന്‍റെ കൈവശമുള്ള പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായ പ്രതി മുഹമ്മദ് കുട്ടി പൊലീസിനോട് സമ്മതിച്ചു.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്ന് പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും.എടയാറ്റൂര്‍ ലക്ഷം വീട് കോളനിക്കു സമീപം താമസിക്കുന്ന മങ്കരത്തൊടി അബ്ദുള്‍ സലിം ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീനെ (9) ഈ മാസം 13 ാം തിയതിയാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവ് അബ്ദുള്‍ സലീമിന്റെ ബന്ധുവാണ് തട്ടികൊണ്ടു പോയതെന്ന് സൂചന ലഭിച്ചത്.

ബൈക്കില്‍ കുട്ടിക്കൊപ്പം മുഹമ്മദ് പോകുന്നതിന്റെ സിസി ടി വി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. മാതാപിതാക്കളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇയാള്‍ കൃത്യം നടത്തിയതെന്നാണ് സൂചന.

അന്വേഷണം ഊര്‍ജിതമായതിനെ തുടര്‍ന്ന് കുട്ടിയെ ഒളിപ്പിക്കാന്‍ കഴിയാതെ ആനക്കയം പാലത്തില്‍ നിന്ന് കുട്ടിയെ കടലുണ്ടി പുഴയിലേക്കെറിയുകയായിരുന്നു. പുഴയില്‍ ഫയര്‍ ഫോഴ്സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വതില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News