കോടികൾ വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിടുന്നതിന് മുമ്പ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി രാഹുല്‍ഗാന്ധി രംഗത്ത്. ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്നാല്‍ നേതാക്കളുടെ പേര് പുറത്തുപറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല.
വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയ തട്ടിപ്പുകാരോട് മോദി സര്‍ക്കാര്‍ ഉദാര സമീപനമാണ് സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
രേഖകൾ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി. കുറ്റക്കാരായ വ്യവസായികൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ മോദി സര്‍ക്കാറിന് കഴിയുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
വിദേശ കാര്യവകുപ്പില്‍ പ്രധാന മന്ത്രിയുടെ ഒാഫീസിന്‍റെ അധീശത്വമാണെന്ന ആരോപണത്തിന് പിന്നാലെയാണ് തട്ടിപ്പുകാരായ വ്യവസായികളോടുളള ബിജെപി സര്‍ക്കാറിന്‍റെ സമീപനത്തിനെതിരേ രാഹുല്‍ ഗാന്ധി തുറന്നടിച്ചത്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കാനെത്തിയ രാഹുല് ഗാന്ധി ലണ്ടനിലെ ഇന്ത്യന്‍ സമൂഹത്തോടും സംവദിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here