മലപ്പുറം മേലാറ്റൂരില്‍ 9 വയസുകാരനെ പിതൃ സഹോദരൻ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത് ബിരിയാണിയും വസ്ത്രവുമെല്ലാം വാങ്ങിക്കൊടുത്ത ശേഷമെന്ന് തെളിഞ്ഞു.
ഷഹീന്റെ പിതൃസഹോദരന്‍ മുഹമ്മദ് കുട്ടിയെ പുഴയിലേക്ക് തള്ളിയിടുന്നതിന് മുമ്പ് സിനിമാ തീയേറ്ററിലും കൊണ്ടു പോയതായി സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
ബൈക്കില്‍ കൊണ്ടുവന്ന കുട്ടിയെ നേരെ കൊണ്ടുപോയത് വളാഞ്ചേരിയിലെ സിനിമതീയേറ്ററിലേക്കാണ്. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.കുട്ടിയേയുമായി പ്രതി പോവുന്നതിന്റെ പല സ്ഥലങ്ങളില്‍ നിന്നുളള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
ഷഹീന് ബിരിയാണിയും ഐസ്ക്രീമും ചോക്കലേറ്റുമെല്ലാം വാങ്ങി നല്‍കി. തിരൂര്‍ ടൗണിലെ തുണിക്കടയില്‍ കയറി സ്കൂള്‍ യൂണിഫോം മാറ്റി പുതിയ കുപ്പായം ധരിപ്പിക്കുകയും ചെയ്ത ശേഷമാണ് കുട്ടിയെ മരണക്കയത്തിലേക്ക് വലിച്ചെറിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here