കേരളത്തിന്റെ കരുത്ത് എന്തെന്ന് അര്‍ണ്ണബുമാരെ പഠിപ്പിക്കാം; വരൂ, മൂന്നു ദിവസം കൊണ്ട് കുട്ടനാട് വൃത്തിയാക്കാം

തിരുവനന്തപുരം: മൂന്നു ദിവസം കൊണ്ട് കുട്ടനാട് വൃത്തിയാക്കി കേരളത്തിന്റെ കരുത്ത് എന്താണെന്ന് അര്‍ണബുമാരെ പഠിപ്പിക്കാമെന്ന് മന്ത്രി തോമസ് ഐസക്ക്.

രക്ഷാ ദൗത്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ കരുത്തും അര്‍പ്പണബോധവും ആണ് കണ്ടതെങ്കില്‍ ഈ പുനരധിവാസ ദൗത്യത്തില്‍ കുട്ടനാട്ടിലെ കര്‍ഷകതൊഴിലാളികളുടെ കരുത്തു കേരളം കാണാന്‍ പോകുകയാണെന്നും രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ടവര്‍ കുട്ടനാട് ആവാസ യോഗ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍:

ഓപ്പറേഷന്‍ റീഹാബിലിട്ടെഷന്‍ ആലപ്പുഴയുടെ തയ്യാറെടുപ്പ് ചിട്ടയായി പുരോഗമിക്കുകയാണ്.നാളെ കാലത്ത് പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രളയഗ്രാമസഭകള്‍ ചേരും. അറുപതിനായിരം കുട്ടനാട്ടുകാരെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അണിനിരത്താന്‍ ആണ് ശ്രമിക്കുന്നത് .

രക്ഷാ ദൌത്യത്തില്‍ മത്സ്യതൊഴിലാളികളുടെ കരുത്തും അര്‍പ്പണബോധവും ആണ് കണ്ടതെങ്കില്‍ ഈ പുനരധിവാസ ദൗത്യത്തില്‍ കുട്ടനാട്ടിലെ കര്‍ഷകതൊഴിലാളികളുടെ കരുത്തു കേരളം കാണാന്‍ പോകുകയാണ് . രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ടവര്‍ കുട്ടനാട് ആവാസ യോഗ്യമാക്കും

ഇതിനോടൊപ്പം ആലപ്പുഴ ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ നിന്ന് പരമാവധി ആളുകളെ പങ്കാളിയാക്കുന്നതിന് സി പി ഐ എം പോലുള്ള പ്രസ്ഥാനങ്ങള്‍ സജീവമായി രംഗത്തുണ്ട് .

മറ്റു സംഘടനകളും ഇതിനു മുന്‍കൈ എടുക്കും എന്ന് കരുതട്ടെ. ഇവര്‍ക്കൊക്കെ കുട്ടനാടും പരിസരവും ഒക്കെ സമാന്യം പരിചിതമാണ് . അതുകൊണ്ട് എന്‍റെ വേവലാതി ആലപ്പുഴയ്ക്ക് പുറത്തു നിന്ന് വരുന്നവരെ കുറിച്ചാണ് . ഇപ്പോള്‍ തന്നെ വോളന്ടീയര്‍ രജിസ്ട്രേഷന്‍ രണ്ടയിരത്തിനടുത്ത് ആയി.

സംഘടനകളില്‍ നിന്നും ഒരാളെ രജിസ്ടര്‍ ചെയ്യുന്നുള്ളൂവെങ്കിലും പലരും സംഘമായിട്ടാണ് വരാന്‍ തീരുമാനിച്ചിരിക്കുന്നത് .

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറും നാന്നൂറ് പേരും ഒരുമിച്ചാണ് എത്തുന്നത് . കയര്‍ഫെഡ് ജീവനക്കാര്‍ നൂറ്റമ്പത് പേര്‍ , ഇങ്ങനെ പല സ്ഥാപനങ്ങളും സംഘടനകളും സന്നദ്ധത അറിയിച്ചു കൊണ്ടിരിക്കുകയാണ് .

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത് പോലെ 27നു രാത്രി വരുന്നവര്‍ക്ക് പരിമിതമായ താമസ സൗകര്യങ്ങളെ ഏര്‍പ്പെടുത്താന്‍ ആവൂ .

സ്കൂളുകളിലും കോളേജുകളിലും മറ്റും ക്യാമ്പുകള്‍ നടക്കുന്നത് കൊണ്ടാണ് ഇത് , എന്നാലും എല്ലാവര്‍ക്കും ഡോര്‍മെട്രി സൌകര്യങ്ങള്‍ എങ്കിലും നല്‍കാന്‍ പരിശ്രമം നടക്കുന്നു . വരുന്നവര്‍ സ്വന്തം കുടിവെള്ള കുപ്പി കൊണ്ട് വരുന്നത് നന്നാവും. ഗ്ലൌസ് തരാം.

പക്ഷെ പാദരക്ഷകള്‍ സ്വയം കരുതണം . വന്നാല്‍ വൈകുന്നേരം എലിപ്പനിക്കുള്ള ഗുളിക കഴിക്കാന്‍ മറക്കരുത് . പണിയായുധങ്ങള്‍ ഇവിടെ തന്നെ ഏര്‍പ്പാട് ചെയ്യാം .

പക്ഷെ ആര്‍ക്കെങ്കിലും ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഹൈ പ്രഷര്‍ പമ്പ് കൊണ്ട് വരാന്‍ പറ്റുമെങ്കില്‍ അത് വളരെ പ്രയോജന പ്രദമാകും . പുറത്ത് നിന്ന് വരുന്നവര്‍ കലക്ട്രെട്ടില്‍ വരുക, അവിടെ നിന്ന് എങ്ങോട്ടെയ്ക്ക് ആണ് പോകേണ്ടത് എന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാം

ഇതിനായിട്ടു പ്രത്യകം കാള്‍ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് . എന്താവശ്യത്തിനും ഈ നമ്പരുകളില്‍ ബന്ധപ്പെടുക . 

മുഹസിന്‍ -8129410413
സന്ദീപ്‌ – 9544229757
അമല്‍ – 9533737172
ജോബിന്‍ – 8089317761

വരൂ മൂന്നു ദിവസം കൊണ്ട് കുട്ടനാട് വൃത്തിയാക്കി കളയാം . കേരളത്തിന്റെ കരുത്ത് എന്തെന്ന് അര്‍ണ്ണബുമാരെ പഠിപ്പിക്കാം.

നാളെ രാവിലെ 9 മണിക്ക് ശേഷം കലക്ട്രെട്ടിലെ ഈ നമ്പരുകളിലും വിവരങ്ങള്‍ അറിയാം 
0477 2230096
0477 2230160
0477 2236831

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News