”സംഘമിത്രങ്ങളെ, സഞ്ജീവനി തിരികെ വന്നു; ഇടപെട്ടത് പന്തളംജി, സുക്കര്‍ബര്‍ഗിനെ ഭീഷണിപ്പെടുത്തുന്ന ചാറ്റ് പുറത്ത്”

മാസ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്ന് ഫേസ്ബുക്ക് അധികൃതര്‍ പൂട്ടിയ ‘സഞ്ജീവനി’ പേജ് തിരികെ എത്തി.

തങ്ങളുടെ തിരിച്ചുവരവിനെക്കുറിച്ച് ‘സഞ്ജീവനി’ പറയുന്നു:

ധ്വജപ്രണാമം സംഘമിത്രങ്ങളെ,

അഖിലലോക സംഘബന്ധുക്കളെ ആനന്ദ കൊടുമുടിയിലേറ്റി സഞ്ജീവനി ഇതാ പുനര്‍ജനിച്ചിരിക്കുന്നു. കമ്മി ജിഹാദികള്‍ തീര്‍ത്ത പദ്മവ്യൂഹം സംഘ ദണ്ഡയാല്‍ അടിച്ചുടച്ച് സംഘത്തെ പൂര്‍വാധികം പുഷ്ടിപെടുത്താന്‍ സഞ്ജീവനി ഇനി ഉണ്ടാകും.

സഞ്ജീവനി പൂട്ടിയതറിഞ്ഞ് ഏതാണ്ട് 20,000 സംഘ ബന്ധുക്കള്‍ തല ചുറ്റി വീഴുകയുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 3 ലക്ഷത്തോളം സ്വയംസേവകര്‍ അമേരിക്കയിലെ നിക്കാരഗുവാ പ്രവിശ്യയില്‍ സുക്കര്‍ബര്‍ഗിന്റെ കോലം കത്തിച്ചു.

എന്നിട്ടും പേജ് തിരികെ തരാഞ്ഞ സുക്കറിനെ മാനനീയ പൂജനീയ ജഡിലശ്രീ പന്തളംജി നേരിട്ട് ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തുക ഉണ്ടായി.

അതിന്റെ ഫലമായിട്ടാണ് സഞ്ജീവനി തിരികെ ലഭിച്ചത്. എന്നിരുന്നാലും നമ്മുടെ പരമ്പരാഗത രാജതന്ത്രമായ ‘മപ്പെഴുതി കൊടുക്കല്‍’ (6 തവണ) ഒരു കീഴ്വഴക്കം എന്ന നിലയില്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്.

സഞ്ജീവനിയുടെ മടങ്ങി വരവിനെ ആഘോഷമാക്കി ഇരട്ടി മധുരമായി ഒരു വാര്‍ത്ത കൂടി. സഞ്ജീവനി ട്വിറ്റര്‍ ഹാന്‍ഡില്‍ ഇന്ന് 5000 ഫോളോവേഴ്‌സ് കവിഞ്ഞു. ട്വിറ്റര്‍ ലിങ്ക് twitter.com/SanjeevaniPage

സംഘമിത്രങ്ങളെ… നിങ്ങളുടെ കണ്ണില്‍ നിന്ന് വീഴുന്ന ആ ആനന്ദ അശ്രുക്കള്‍ ഞങ്ങള്‍ക്ക് കാണാനാകും. കമ്മി ജിഹാദികള്‍ക്ക് ഇനി ഉറക്കമില്ലാത്ത ദിനങ്ങള്‍ക്കായി നമുക്ക് അഹോരാത്രം പ്രയത്‌നിക്കാം. സഞ്ജീവനിയെ ഇത് വരെ പിന്തുണച്ചവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി.

News18 തുടങ്ങിയ പ്രമുഖ പോര്‍ട്ടലുകള്‍ സഞ്ജീവനിയുടെ തിരോധാനം റിപ്പോര്‍ട്ട് ചെയ്തതായി അറിഞ്ഞു. അവരോടും നന്ദി രേഖപ്പെടുത്തുന്നു.

ഒപ്പം ഇന്ത്യയിലും പുറത്തും അങ്ങോളം ഇങ്ങോളം ഉള്ള എല്ലാ സഞ്ജീവനി ആരാധകരോടും ഒരിക്കല്‍ കൂടി നന്ദി അറിയിക്കട്ടെ.

ബോലോ ജയ് ഭവാനി ജയ് ശിവാജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here