എലിപ്പനി പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം. ആരോഗ്യ വകുപ്പിൻറെ പ്രതിരോധ മരുന്ന് വിതരണം പുരോഗമിക്കുന്നു.
പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ താത്ക്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനം തുടങ്ങി.
കോഴിക്കോട് ജില്ലയില്‍ 31 എലിപ്പനി കേസുകളാണ് ഈ മാസം 8 ന് ശേഷം റിപ്പോര്‍ട്ട് ചെയ്തത്. രോഗലക്ഷണങ്ങളോടെ 89 പേര്‍ നിരീക്ഷണത്തിലാണ്. ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചതോടെ കൂടുതൽ പേർ ചികിത്സ തേടുന്ന സാഹചര്യമുണ്ട്.
പ്രതിരോധ, ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിരോധ മരുന്ന് വിതരണം നടത്തി വരുന്നതായി ഡി എം ഒ ഡോ. വി ജയശ്രീ അറിയിച്ചു. വിഷയം ചർച്ച ചെയ്ത കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ, 4 ക്യാമ്പുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചു
ബൈറ്റ്
പ്രളയത്തെ തുടര്‍ന്നുളള പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ 16 താത്കാലിക ആശുപത്രികളാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇവ ക്രമീകരിച്ചു വരുന്നു.
നിലവിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്ക് പുറമെയാണിത്. പകര്‍ച്ചവ്യാധികള്‍ കൂടുതലുള്ളതുമായ പ്രദേശങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ബോധവത്ക്കരണ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഡി എം ഒ ഓഫീസിൽ ആരംഭിച്ചിട്ടുണ്ട്.
പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നല്‍കുന്നു.
കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍ 0495-2376100, 0495-2376063
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here