തൃശൂരില്‍ 89 വയസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ച സംഭവത്തില്‍ ഒടുവില്‍ കൊലപാതക കാരണം വ്യക്തമാക്കി 90 കാരനായ ഭര്‍ത്താവ്.
വെള്ളിക്കുളങ്ങര കമലക്കട്ടി മുക്കാട്ടുകരയിൽ കൊച്ചുത്രേസ്യയെ (89) കൊലപ്പെടുത്തി കത്തിച്ച കേസിലാണ് ഭർത്താവ് ചെറിയക്കുട്ടി കാരണം വ്യക്തമാക്കിയത്. വീട്ടില്‍ ഇരുവരും മാത്രമാണ് താമസിക്കുന്നത്.
നിസാര കാര്യങ്ങള്‍ക്കു പോലും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും, കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വഴക്കുണ്ടായപ്പോള്‍ ചെറിയക്കുട്ടി ഭാര്യ കൊച്ചുത്രേസ്യയെ പിടിച്ചു തള്ളി.
വീടിന്റെ മുകൾനിലയിൽ വെച്ചാണ് സംഭവം നടക്കുന്നത്. അലമാരയിൽ തലയടിച്ചു വീണ കൊച്ചുത്രേസ്യയെ വടി കൊണ്ട് അടിച്ചു.
ചോര വാർന്നു മരിച്ചതോടെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഒളിപ്പിച്ചു. പിറ്റേന്ന് രാത്രിയോടെ മൃതദേഹം മുകൾനിലയിൽ നിന്നു താഴേക്ക് ഇട്ടു. വീടിനു പിന്നിലെ ഷെഡിനരികെ ചകിരിയും വിറകും ഉപയോഗിച്ച് കത്തിക്കുകയായുരുന്നു.
കൊച്ചുത്രേസ്യയെ അന്വേഷിച്ചവരോട് മകളുടെ വീട്ടില്‍ പോയെന്ന് മറുപടിയും നല്‍കി. തുടര്‍ന്ന് ഇവരുടെ ആഭരണങ്ങള്‍ കുഴിച്ചിട്ടു. അമ്മയെ കാണാനില്ലെന്നു മകൻ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here