പ്രളയം ബാധിച്ച കുട്ടികള്‍ക്കായി ഇതാ പുസ്തക പ്രളയം

സൈന്യം മുതല്‍ മത്സ്യതൊ‍ഴിലാളികള്‍ വരെയുളളവരെ കോര്‍ത്തിണക്കിക്കൊണ്ടുളള “ജനകീയ രക്ഷാദൗത്യമുന്നേറ്റവും” ചരിത്രത്തിലാദ്യമായി ഒരു മാസത്തെ ശമ്പളം പുനര്‍നിര്‍മാണത്തിനായി നല്കുന്നതുമെല്ലാം ലോകത്തിന് തന്നെ മാതൃകയായിരുന്നു.

ഇപ്പോള്‍ ഇതാ മറ്റൊന്നുകൂടി. പ്രളയകെടുതി നേരിടുന്ന കുട്ടികള്‍ക്ക് വിനോദനവും വിജ്ഞാനവും പ്രദാനം ചെയ്യുവാനായി സാംസ്കാരിക പ്രവര്‍ത്തകരും വായനാശീലം ഉളളവരുംമെല്ലാം കൈകോര്‍ത്തിരിക്കുന്നു.

ഈ ഒത്തുചേരല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. പരമാവധി പുസ്തകങ്ങള്‍ ശേഖരിക്കുക എന്നതാണ് ലക്ഷ്യം. ശേഖരിക്കുന്ന പുസ്തകങ്ങള്‍ പ്രളയ ബാധിത മേഖലകളിലെ സ്ക്കൂളുകളില്‍ എത്തിക്കും.

വായനാശീലമുളള കുട്ടികളുടെ പക്കല്‍ പുസ്തകമെത്തും. വായനാശീലം ഇല്ലാത്ത കുട്ടികളില്‍ ചിലരെയെങ്കിലും വായനയുടെ ലോകത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഈ പുസ്തകങ്ങള്‍ക്കായേക്കാം.

ഭീതിയുടേയും ദുരിതങ്ങളുടേയും നാളുകള്‍ തളളിനീക്കിയ കുട്ടികള്‍ ഈ പുസ്തകങ്ങള്‍ ആശ്വാസവും അതിജീവനുമാകും.

കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മുന്‍ ഡയറക്ടര്‍ റൂബിന്‍ ഡിക്രൂസിന്‍റെ മനസ്സില്‍ ഉദിച്ച ആശയം അദ്ദേഹം ഫേസ്ബൂക്കില്‍ കുറിച്ചപ്പോള്‍ ലഭിച്ച പ്രതികരണം അത്ഭുതകരമായിരുന്നു.

പുസ്തക കെട്ടുകളുമായി ബുക്ക്മാര്‍ക്കിന്‍റെ ഓഫീസുകളില്‍ നിരവധി പേരാണ് എത്തുന്നത്.

സംരംഭത്തെക്കുറിച്ച് റൂബിന്‍ ഡിക്രൂസ് ഇങ്ങനെ വിശദീകരിക്കുന്നു

“പ്രളയം നേരിട്ട സ്ഥലങ്ങളിലെ കുട്ടികൾക്ക് വായിക്കാനുള്ള പുസ്തകങ്ങളെത്തിക്കാനുള്ള ശ്രമങ്ങൾക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

കേരള ബുക്ക് മാർക്കിൻറെ ശാഖകൾ അവധി കഴിഞ്ഞ് തുറന്നിട്ടുണ്ട്. പലരും പുസ്തകങ്ങൾ എത്തിച്ചിട്ടുമുണ്ട്. ഒരു സമൂഹത്തിലും മുഴുവൻ കുട്ടികളും പുസ്തകവായനക്കാരായിരിക്കില്ല.

പക്ഷേ, 25 ശതമാനം പേർ പുസ്തകവായനക്കാരാണെങ്കിൽ, കൈകളിൽ പുസ്തകങ്ങളില്ലാത്ത ലോകം അവർക്ക് എത്ര നിരാശാഭരിതമായിരിക്കും ഈ നിരാശ ഇല്ലാതാക്കാനാണ് നമ്മൾ ശ്രമിക്കുന്നത്.

ഈ പുസ്തകങ്ങൾ ബുക്ക് മാർക്ക് നല്കുക സ്കൂൾ ലൈബ്രറികൾക്കല്ല, ക്ലാസ് റൂം ലൈബ്രറികൾക്കുമല്ല. ഓരോ കെട്ട് പുസ്തകം പ്രളയം നേരിട്ട പ്രദേശങ്ങളിലെ സ്കൂളുകളിൽ എത്തിക്കും.

ആവശ്യമുള്ള കുട്ടികൾ അവ എടുക്കും. മലവെള്ളത്തിൽ നനഞ്ഞുപോയ തങ്ങളുടെ പ്രിയ പുസ്തകങ്ങൾക്ക് പകരമായി അവ ഈ കുഞ്ഞുങ്ങൾ വീട്ടിൽ കൊണ്ടു പോകട്ടെ, പരസ്പരം കൈമാറി വായിക്കട്ടെ”

പുസ്തകങ്ങള്‍ ഇവിടെ എത്തിക്കുക

പുസ്തകങ്ങൾ ശേഖരിക്കുന്ന ബുക്ക് മാർക്ക് ശാഖകളുടെ വിലാസം താഴെ കൊടുക്കുന്നു. തപാലിലയക്കുന്നവർ ബുക്ക് മാർക്കിന്‍റെ തിരുവനന്തപുരം ഓഫീസിലേക്കയക്കണം.

KERALA STATE BOOK MARK (Govt. of Kerala , Cultural Affairs Department )
Central Archives Building, Punnapuram, Fort P.O., Thiruvananthapuram – 695 023
E-mail: keralabookmarks@gmail.com, Ph No: 0471 – 2473921, 2467536

മറ്റു ജില്ലകളിൽ താഴെപ്പറയുന്ന ഷോപ്പുകളിൽ ഏല്പിക്കാം.

BRANCH ADDRESS & PHONE NUMBERS

1. V.J.T Hall Compound, Trivandrum.- 695034 0471-2453822

കൊല്ലത്ത് 7559948829 (രാഹുൽ) എന്ന നമ്പറിൽ വിളിച്ച് മൊബൈൽ ബുക്ക് ഷോപ്പിൽ നല്കാം.

2. Municipal Bus Stand, Thiruvalla.- 689101 0469-2633338
3. ONK Junction, ONK Building, Kayamkulam- 690502 0479-2443007
4. Cullan Road, Vazhicheri, Alapuzha- 688001 0477-2245105
5. Thirunakkara, Kottayam.- 686001 0481-2565774
6. Archanapadi, Pvt. Bus Stand Thodupuzha- 68558 0486-2220571
7. Near Pvt.Bus Stand, Kattappana-685508 9446418284
8. Revenue Tower, Room No.B-11, Near Boat Jetty, Ernakulam- 682011 0484-2374913
9. Sakthan Arcade, Near NBS, Thrissur.- 680001 0487-2422204
10. പാലക്കാട് പുസ്തകങ്ങൾ നല്കാനുള്ളവർ പ്രശാന്ത് 8547333606, ബിന്ദു- 9496519049 എന്നിവരെ വിളിച്ച് മൊബൈൽ ബുക്ക് ഷോപ്പിൽ നല്കാം.
11. Metro Square, Pandikkadu Road, Manjery.- 676121 8606076050
12. Noor Complex, Mavoor Road, Kozhikkodu.- 673004 0495-2720514
13. Municipal Bus Stand, S. Batheri. – 673592 0493-6220159
14. Municipal Bus Stand, Kannur. – 670001 0497-2700490

കാസർകോട് പുസ്തകം നല്കാനുള്ളവർ 9497422620 എന്ന നമ്പരിൽ വിളിച്ച് എത്തിക്കണം.

വെളളപ്പൊക്കത്തില്‍ ഗ്രന്ഥശാലകളും നശിച്ചു.
———————————————————-
ലൈബ്രറി കൗണ്‍സിലിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്തെ 11 ജില്ലകളിലായി 228 ഗ്രന്ഥശാലകളില്‍ വെളളം കയറി പുസ്തകങ്ങള്‍ നശിച്ചു.

തൃശ്ശൂര്‍ ജില്ലയില്‍ മാത്രം നശിച്ചത് 60 ഗ്രന്ഥശാലകള്‍. നാശത്തിലായിരിക്കുകയാണ്. പലസ്ഥലങ്ങളിലും കെട്ടിട്ടങ്ങൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി നശിച്ച് പോയിട്ടുണ്ട്.

ചില സ്ഥലങ്ങളിൽ പുസ്തകങ്ങൾ വെള്ളത്തിലായി വായിക്കാൻ പറ്റാത്ത സ്ഥിതിയിലായിട്ടുണ്ട്. സംസ്ഥാന ലൈബ്രറി കൌൺസിലിന്‍റെ കീഴിലുള്ള ലൈബ്രറികളുടെ കണക്കാണിത്.

സ്വകാര്യ ഗ്രന്ഥശേഖരങ്ങൾ കൂടിയാവുമ്പോൾ നഷ്ടം പിന്നെയും വർധിക്കും. വടക്കൻ പരവൂരിലെ ചേന്ദമംഗലം നായർ സമാജം ലൈബ്രറിയിലെ 27,000 പുസ്തകങ്ങളാണ് നശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News